കൊച്ചി: മോഫിയയുടെ മരണത്തിൽ എസ്പിക്ക് പരാതി നൽകാനെത്തിയ സഹപാഠികളായ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 17 വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ എടത്തല സ്‌റ്റേഷനിലേക്ക് മാറ്റി.
മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാനാണ് വിദ്യാർത്ഥി സംഘം എസ്പി ഓഫീസിലെത്തിയത്. തുടർന്ന് ഇവർ ഓഫീസ് പരിസരത്ത് കുത്തിയിരുന്ന് ധർണ നടത്തുകയായിരുന്നു. ഇതാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെക്കുന്ന നടപടിയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാൽ തീർത്തും സമാധാനപരമായി ധർണ നടത്തിയിരുന്ന വിദ്യാർത്ഥികളോട് പോലീസ് മോശമായി പെരുമാറിയെന്നും ചവിട്ടിയാണ് ബസിൽ കയറ്റിയതെന്നും കസ്റ്റഡിയിലായവർ ആരോപിച്ചു. യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ പ്രതിഷേധിച്ചിട്ടും ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന് കസ്റ്റഡിയിലായ വിദ്യാർത്ഥികൾ വ്യക്തമാക്കി.
Comments