കൊച്ചി: മോഡസുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ എക്‌സൈസ് മേധാവി എക്‌സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഹോട്ടലിൽ സമയം ലംഘിച്ച് മദ്യം വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. ഒക്ടോബർ 23ന് രാത്രി ഒമ്പതിന് ശേഷം സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനാണ് കേസെടുത്തത്. ഈ കുറ്റം വീണ്ടും ആവർത്തിച്ചെന്നും എക്സൈസ് റിപ്പോർട്ടിൽ പറയുന്നു. ലഹരി പാർട്ടി നടന്നോ എന്നറിയാൻ ഹോട്ടൽ ഉടമ റോയിയെ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് അറിയിച്ചിട്ടുണ്ട്.
അതേസമയം മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചു. മൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. കായലിൽ ചെളിയടിഞ്ഞ് കിടക്കുന്നത് തിരച്ചിലിന് വലിയ പ്രതിസന്ധിയായിരുന്നു. തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്.
Comments