തായ്‌പേയ്: തായ്‌വാനെ സ്വാതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നയതന്ത്ര നടപടികളിൽ അരിശംപൂണ്ട് കമ്യൂണിസ്റ്റ് ചൈന. രണ്ടാം തവണയും അമേരിക്കൻ ജനപ്രതിനിധികൾ തായ് വാനിൽ സന്ദർശനം നടത്തിയതാണ് ബീജിംഗിനെ ചൊടിപ്പിച്ചത്. തായ്‌വാൻ കടലിടുക്കിൽ നിരന്തരപ്രകോപനം നടത്തുന്ന ചൈനയ്‌ക്കെതിരെ അമേരിക്ക നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ നീക്കങ്ങൾ പ്രതിഷേധാർഹമാണെന്നാണ് ചൈന പറയുന്നത്.
ഈ മാസം അഞ്ചുപേരടങ്ങുന്ന സംഘമാണ് തായ് വാനിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തായ്‌വാനിലെത്തിയത് എലിസ്സാ സ്ലോട്ട്‌സ്‌കിൻ, മാർക് താകാനോ എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം എത്തിയത്. അമേരിക്കയുമായി തായ്‌വാൻ വ്യാപാരരംഗത്ത് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. അമേരിക്കയിൽ തായ് വാന്റെ ഔദ്യോഗിക സ്ഥാനപതി കാര്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു.
പസഫിക്കിലെ അമേരിക്കയുടെ നിലവിലെ വാണിജ്യബന്ധവും തായ്‌വാനെ ജപ്പാനുമായും ദക്ഷിണകൊറിയയുമായി ബന്ധപ്പെടുത്തിയുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. രണ്ടുവർഷമായി കൊറോണ കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും തായ്‌വാനെ വാണിജ്യ മേഖലയിലും ആരോഗ്യമേഖലയിലും സഹായിക്കുക എന്നതാണ് സുപ്രധാന ദൗത്യമെന്നും അമേരിക്കൻ പ്രതിനിധികൾ അറിയിച്ചു.
Comments