ന്യൂഡൽഹി : കർഷകസമരം അവസാനിപ്പിച്ചതോടെ ഭട്ടീന്ത അതിർത്തിയിൽ തമ്പടിച്ചിരുന്ന കർഷക സമരക്കാർക്കായി സജ്ജീകരിച്ച പന്തലും ഭക്ഷണം തയ്യാറാക്കൽ സംവിധാനങ്ങളും അഴിച്ചുമാറ്റി സമരാനുകൂലികൾ പഞ്ചാബിലേക്ക് മടങ്ങി. നിയമങ്ങൾ സർക്കാർ പിൻവലിച്ചിട്ടും സമരം അവസാനിപ്പിക്കാൻ കൂട്ടാക്കാതെ അതിർത്തിയിൽ തങ്ങാൻ ഒരു വിഭാഗം നടത്തിയ നീക്കത്തെ തള്ളിക്കൊണ്ടാണ് തള്ളിക്കൊണ്ടാണ് വെള്ളവും ഭക്ഷണവും ഒരുക്കുന്നവരും പന്തലുകാരും എല്ലാം മടക്കികെട്ടി മടങ്ങിയത്. സമരക്കാർക്ക് വേണ്ടിയാണ് തങ്ങൾ എത്തിയത്. ഇനിയും സമരക്കാർ ആവശ്യപ്പെട്ടാൽ വരാമെന്ന് പറഞ്ഞാണ് ഡൽഹി അതിർത്തിയിൽ നിന്നും സംഘം പഞ്ചാബിലേക്ക് മടങ്ങിയത്.
പാർലമെന്റിൽ ശൈത്യകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച രാവിലെ തന്നെ കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിക്കൽ ബില്ല് സഭയിൽ വെച്ച് പാസാക്കിയതോടെയാണ് പഞ്ചാബിൽ നിന്നുള്ള സമരാനുകൂലികളെല്ലാം മടങ്ങിയത്. പ്രതിപക്ഷത്തിന്റെ നിർബന്ധത്തിന് വഴങ്ങി നിന്ന പലരും തിങ്കളാഴ്ച വൈകിട്ടോടെ പഞ്ചാബിലേക്ക് മടങ്ങിയതോടെ സമരപന്തലുകളെല്ലാം വിജനമായി. വൈകിട്ട് പന്തലിലെത്തി സമരാനുകൂലികളെ അഭിസംബോധന ചെയ്യാമെന്ന പദ്ധതികളും വിജയിക്കാതിരുന്നതിന്റെ നിരാശയിലാണ് നേതാക്കൾ.
ഗുരുനാനാക് ജയന്തി ദിനത്തിൽ രാവിലെ കാർഷിക നിയമം പിൻവലിക്കു ന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ തന്നെ കർഷക സമരം പൊളിയുകയായിരുന്നു. അതിർത്തിയിൽ കുടിൽകെട്ടി താമസിച്ചിരുന്ന കർഷകരിൽ ഭൂരിഭാഗവും ഉടനെ തന്നെ മടങ്ങി. പാർലമെന്റിൽ ബില്ല് പാസാകുന്നതുവരെ സമരം പിൻവലിക്കില്ലെന്ന് നേതാക്കൾ വാശിപിടിച്ചപ്പോഴും പ്രധാനമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് പഞ്ചാബിൽ നിന്നുള്ള നിരവധി പേർ മടങ്ങിയതോടെ സമരക്കാർ രണ്ടു തട്ടിലാവുകയായിരുന്നു.
Comments