തലശ്ശേരി: ഇന്ത്യൻ മണ്ണിൽ കാലുകുത്തി പാകിസ്താന്റെ ചാരൻമാരായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരർക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ശ്യാം മോഹൻ. തലശ്ശേരിയിൽ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ആത്മാഭിമാന ജ്വാലയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.അങ്ങേയറ്റം പ്രകോപനപരമായ സംഭവത്തിനാണ് ഇന്നലെ തലശ്ശേരി സാക്ഷ്യം വഹിച്ചതെന്നും ശ്യാം മോഹൻ ഓർമ്മിപ്പിച്ചു.
തലശ്ശേരിയിൽ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ആത്മാഭിമാന ജ്വാല പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുയായിരുന്നു. സംഘപരിവാർ സംഘടനകൾ ആത്മാഭിമാന ജ്വാല ആഹ്വാനം ചെയ്തതോടെ തലശ്ശേരിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ മറികടന്നാണ് സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി ഒത്തുകൂടിയത്.
നിരവധി ബലിദാനങ്ങളിലൂടെ കടന്നുവന്നാണ് സംഘപരിവാർ ഈ നാടിനെ സംരക്ഷിക്കുന്നത്.ആ ചരിത്രം ഛത്രപതി ശിവജിയുടെയും പഴശ്ശിയുടെയും പാരമ്പര്യമാണെന്നും ശ്യാം മോഹൻ ഓർമ്മിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ പാരമ്പര്യമെന്ന് പറയുന്നത് ബിൻലാദന്റെ പാരമ്പര്യമാണ് ,അജ്മൽ കസബിന്റെ പാരമ്പര്യമാണ്.അതുകൊണ്ട് ഇന്ത്യൻ മണ്ണിൽ കാലുകുത്തി പാകിസ്താന്റെ ചാരൻമാരായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരർക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനാണ് ഈ ആത്മാഭിമാന ജ്വാല സംഘടിപ്പിച്ചതെന്ന് ശ്യാം മോഹൻ പറഞ്ഞു.ഇവിടെ മതത്തിനെതിരെ അല്ല പ്രതിഷേധം നടത്തുന്നത്. ഇസ്ലാം സമൂഹത്തിന്റെ ഘാതകരാണ് പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയെന്നും ശ്യാം മോഹൻ വ്യക്തമാക്കി.
ഇന്നലെ തലശ്ശേരിയിൽ എസ്ഡിപിഐ പ്രകടനം നടത്തിയിരുന്നു. ആർഎസ്എസ് പ്രവർത്തകർ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉൾപ്പെടെയുളള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തിൽ ഉടനീളം വിളിച്ചത്. പ്രതിഷേധ പ്രകടനത്തിൽ ബിജെപി ഓഫിസിനു നേരെയും എസ്ഡിപിഐ ആക്രമണം നടത്താൻ ശ്രമിച്ചു. ഇത് തടയാൻ ബിജെപി പ്രവർത്തകർ അണിനിരന്നതോടെ എസ്ഡിപിഐക്കാർ പേടിച്ചോടുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥലത്ത് സംഘർഷം ഒഴിവാക്കിയത്.















