ജീവിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞതും ചെലവ് കൂടിയതുമായ നഗരങ്ങളെപ്പറ്റി അറിയാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് യാത്ര ചെയ്ത് അവിടുത്തെ രീതികൾ അറിയാൻ അഗ്രഹിക്കുന്നവരാണ് ഏറിയ പങ്കും. എത്തുന്ന സ്ഥലത്ത് കുറഞ്ഞ ചെലവിലുള്ള ജീവിതം എന്ന ലക്ഷ്യം കൂടി ഇവർക്കുണ്ടാകും. എന്നാൽ ഇനി അത്തരത്തിലൊരു നഗരം തപ്പി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. ഗുജറാത്തിലെ അഹമ്മദാബാദിൽ സുഖമായി ചുരുങ്ങിയ ചെലവിൽ ജീവിക്കാൻ സാധിക്കും.
ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ജീവിക്കാൻ സാധിക്കുന്ന മഹാനഗരങ്ങളുടെ കണക്ക് പുറത്തുവിട്ടപ്പോൾ അതിൽ അഹമ്മദാബാദും മുൻപന്തിയുണ്ട്. 173 മഹാനഗരങ്ങളുടെ പട്ടികയിൽ 7 സ്ഥാനത്താണ് അഹമ്മദാബാദ് ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ കയറിപ്പറ്റിയ ഏക നഗരം കൂടിയാണ് അഹമ്മദാബാദ്. ലോകത്തെ നഗരങ്ങളിലെ നിത്യോപയോഗക വസ്തുക്കളുടെ വില പരിശോധിച്ച് ഇക്കണോമിക്ക് ഇന്റലിജൻസ് യൂണിറ്റാണ് ഈ സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്.
സിറിയയുടെ തലസ്ഥാനമായ ഡമാകസ് ആണ് ഒരു ചെലവുമില്ലാതെ ജീവിക്കാൻ സാധിക്കുന്ന ലോകത്തെ ആദ്യത്തെ നഗരം. ലിബിയയുടെ തലസ്ഥാനമായ ട്രൈപോളി ഉസ്‌ബെകിസ്ഥാനിലെ ടാഷ്‌കെന്റ് ടുണീസിയയിലെ ടുണീസ് എന്നീ നഗരങ്ങളും തൊട്ടടുത്തുണ്ട്.
ഏറ്റവും ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയും ഇക്കോണോമിക് ഇന്റലിജൻസ് പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ചെലവ് കൂടി നഗരമെന്ന് പറയുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിവരിക പാരിസ് നഗരമായിരിക്കും. എന്നാൽ ഇത്തവണ പാരിസിനെയും പിന്തളളിയിരിക്കുകയാണ് ഇസ്രായേലിലെ മഹാനഗരമായ ടെൽ അവീവ്. ഫ്രാൻസിലെ സുന്ദര നഗരമായ പാരീസിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിക്കൊണ്ടാണ് ടെൽ അവീവ് ഒന്നാം സ്ഥാനം നേടിയത്. പാരീസിനോടൊപ്പം സിങ്കപ്പൂരും രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്.
ഇന്ധനവിലയിലും ഇന്ത്യ പിന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ധന വില ഏറ്റവും ഉയർന്ന് നിൽക്കുന്നത് തായ്‌ലാന്റിലെ ഹോങ്കോങ്ങിലാണ്. ലിറ്ററിന് 187 രൂപയാണ് ഇവിടെ പെട്രോളിന് വില. നെതർലാന്റെന്റെ തലസ്ഥാനമായ ആംസ്റ്റർഡാം നോർവേയിലെ ഒസ്ലോ, ഇസ്രായേലിലെ ടെൽ അവീവ് എന്നിങ്ങനെ നീണ്ടു പോകുന്നു പട്ടിക. ഇന്ത്യയിലെ പെട്രോൾ വില വർദ്ധനയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വാതോരാതെ സംസാരിക്കുമ്പോൾ ലോകത്ത് പെട്രോൾ വില കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നാണ് അന്താഷ്‌ട്ര നിരീക്ഷണം.
കഴിഞ്ഞ വർഷം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില 3.5 ശതമാനം വർധിച്ചിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി വ്യവസായങ്ങളും വ്യാപാരസ്ഥാപനങ്ങളും പൂട്ടിയതാണ് വലവർധിക്കാനുള്ള പ്രധാന കാരണം. കൂടാതെ പെട്രോളിയം ഇന്ധനങ്ങളുടെ വിലയും വർധിച്ചു. വ്യക്തികൾ ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങൾക്കും മദ്യത്തിനും നികുതി കൂട്ടിയതും ജീവിതചെലവ് വർധിക്കാൻ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.














