ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം. ജാവാ പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ഗ്രാമത്തെ മുഴുവനായും ചാരം വിഴുങ്ങിയിരിക്കുകയാണ്. പ്രദേശത്ത് നിന്നും നിരവധി പേരാണ് പാലായനം ചെയ്യുന്നത്. ഇവിടെ നിന്നും ജനങ്ങൾ നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജൻസിയാണ് വീഡിയോ പുറത്തുവിട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ മേധാവി ബുദി സാന്റോസ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട സാധ്യതയിലുള്ളവർക്കും പലായനം ചെയ്യപ്പെട്ടവർക്കും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
12,000 മീറ്റർ പ്രദേശത്ത് ആകാശം ചാരത്തിൽ മൂടിയതിനാൽ അനേകം പ്രദേശങ്ങളിൽ പകലും രാത്രിക്ക് സമാനമാണ്. അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ഇടിമിന്നലും മഴയും ഉണ്ടായി. ഇത് കട്ടിയുള്ള ചെളി രൂപപ്പെടാൻ കാരണമായെന്നും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അധികൃതർ അറിയിച്ചു.
ഇന്ന് മൂന്ന് മണിയോടെയാണ് ലാവാ പ്രവാഹം ആരംഭിച്ചതായി പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ അവസ്ഥ ഭയാനകമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്. പുകയും പൊടിയും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇതിനുമുൻപ് സെമെരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. 2017ലും 2019ലും ഇത് പൊട്ടിത്തെറിച്ചിട്ടുണ്ട്.
Gunung Semeru yang terletak di Kabupaten Malang dan Kabupaten Lumajang, Jawa Timur, mengalami erupsi, Sabtu (4/12/2021).pic.twitter.com/JfTVzJawKu
— Asumsi (@asumsico) December 4, 2021
Comments