തിരുവനന്തപുരം : വഖഫ് നിയമനം പി എസ് സിയ്‌ക്ക് വിട്ട വിഷയത്തിൽ സമസ്ത നേതാക്കളെ മാത്രം ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ചൊവാഴ്‌ച്ച തിരുവനന്തപുരത്താണ് ചർച്ച . സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലീയാരുടെ നേതൃത്വത്തിലുള്ള സംഘമാകും ചർച്ചയിൽ പങ്കെടുക്കുക .
വഖഫ് നിയമന വിഷയത്തില്‍ മസ്ജിദുകളിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ച സമസ്ത പിന്നീട് പ്രതിഷേധത്തില്‍ നിന്നും പിന്മാറിയിരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചതിന് പിന്നാലെയാണ് പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും സമസ്തയുടെ പിന്മാറ്റം. മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ചര്‍ച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.
അതേ സമയം മറ്റ് വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്ന മറ്റ് മുസ്ലീം സംഘടനകളെ ചർച്ചയ്‌ക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടില്ല .
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കുവിട്ട തീരുമാനത്തിൽ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പറഞ്ഞ കേരള മുസ്‌ലിം ജമാഅത്ത് , മുസ്ലീം ലീഗ് നേതാക്കളെയും മുഖ്യമന്ത്രി ചർച്ചയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് .
15 ഓളം മുസ്ലീം സംഘടകൾ വഖഫ് നിയമനം പി എസ് സിയ്‌ക്ക് വിട്ടതിനെതിരെ രംഗത്തുണ്ടായിരുന്നു . എന്നാൽ ഈ സംഘടനകളെയൊന്നും മുഖ്യമന്ത്രി ചർച്ചയ്‌ക്ക് ക്ഷണിച്ചതായി സൂചനകളില്ല . മസ്ജിദുകളിൽ പ്രതിഷേധം വേണ്ടെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ലീഗ് നേതാക്കളും ജിഫ്രി തങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു . ‘ലീഗിനെ ഭരിക്കാൻ ഒരു തങ്ങളും സമസ്‌തയും വളർന്നിട്ടില്ല, ജിഫ്രിയല്ല പാണക്കാട് തങ്ങളാണ് ലീഗിന്റെ തങ്ങൾ’ എന്ന പ്രസ്താവനയും ലീഗിന്റെ സൈബർ ഇടങ്ങളിൽ പ്രചരിച്ചിരുന്നു.
Comments