ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് രാത്രി കാലത്ത് അറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നത് പ്രതിഷേധകരമെന്ന് ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി അണക്കെട്ട് യാതൊരു അറിയിപ്പും ഇല്ലാതെ തുറന്നിരുന്നു. ഇത് അണക്കെട്ടിന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ പ്രതിരോധത്തിലാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് പരമാവധി ഉയർന്ന ജലനിരപ്പ്. എന്നാൽ അത് ക്രമപ്പെടുത്താൻ യാതൊരു കൂടിയാലോചനയുമില്ലാതെയാണ് തമിഴ്‌നാട് ഇടപെടുന്നത്. ഇത് മനുഷ്യത്യരഹിതമാണ്. തമിഴ് നാട് സർക്കാർ അവധാനതയോടെ പ്രശ്‌നത്തിൽ ഇടപെടണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
പുതിയ ഡാം സേഫ്റ്റി ബില്ലിനെ സുരക്ഷയുടെ കാര്യത്തിൽ ഏകകണ്ഠമായി പിന്തുണച്ചത് പ്രശ്‌ന പരിഹാരത്തിനായുള്ള അവസരമായി കാണണം. പുതിയ ഡാം നിർമ്മിക്കുകയാണ് ആത്യന്തികമായ പരിഹാരം. അതിനായി തമിഴ് നാട് സർക്കാരും, അവിടെ നിന്നുമുള്ള എം.പിമാരും പൂർണമായും സഹകരിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Comments