ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞു: ജീവിതം തന്നെ അത്ഭുതമായി നിക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞു: ജീവിതം തന്നെ അത്ഭുതമായി നിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 08:51 am IST
FacebookTwitterWhatsAppTelegram

ചെറിയ വൈകല്യങ്ങളിൽ പോലും നിരാശരായി ജീവിതത്തോട് മടുപ്പ് തോന്നുന്നവരാണ് മനുഷ്യരിൽ പലരും. ഇത്തരത്തിലുള്ളവർക്ക് പ്രചോദനമാവുകയാണ് ഓസ്‌ടേലിയക്കാരനായ നിക്ക്… ശാരീരിക വൈകല്യങ്ങളെ നിശ്ചയ ദാർഡ്യം കൊണ്ട് നേരിട്ട നിക്കിന്റെ ജീവിത വിജയം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ നിക്ക് സ്വയം അത്ഭുതമാകാൻ തീരുമാനിക്കുകയായിരുന്നു.

നിക്കോളാസ് ജെയിംസ് വുജിസെക് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. 1982ൽ ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിലായിരുന്നു ജനനം. ഏറെ കാത്തിരുന്ന് ഉണ്ടായ മകനെ കണ്ട നിമിഷം തന്നെ നിക്കിന്റെ മാതാപിതാക്കളുടെ സങ്കടം അണപൊട്ടിയൊഴുകി. പരിഹരിക്കാനാകാത്ത ശാരീരിക വൈകല്യത്തോടെയായിരുന്നു നിക്കിന്റെ ജനനം. ടെട്ര അമേലിയ സിൻട്രോം എന്ന അപൂർവ്വ വൈകല്യമാണ് നിക് വുജിസിക്കിനെ തേടിയെത്തിയത്. അതായത് ജന്മനാ കൈകാലുകൾ ഇല്ലാത്ത അവസ്ഥ.

ലക്ഷക്കണക്കിന് കുട്ടികളിൽ ഒരാൾക്ക് എന്ന രീതിയിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. തങ്ങളുടെ ഏക മകന് ഇത്തരത്തിൽ ഒരു അവസ്ഥയുണ്ടായത് ആ മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചു. അതിൽ ഉപരിയായി ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അവരുടെ മനസിൽ. തങ്ങളുടെ മകന്റെ ഭാവിയോർത്ത് മാതാപിതാക്കൾ ഏറെ വിഷമിച്ചെങ്കിലും നിക്കിന്റെ പരിചരണത്തിനും വളർച്ചയ്‌ക്കുമാണ് പിന്നീടുള്ള ജീവിതം അവർ മാറ്റിവെച്ചത്. രണ്ട് സഹോദരന്മാരാണ് നിക്കിനുള്ളത്.

കൈകാലുകളില്ലെങ്കിലും നിക്കിന് ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ മാതാപിതാക്കൾ ഒരുക്കി നൽകിയിരുന്നു. പ്രത്യേക രീതിയിൽ സഞ്ചരിച്ച് ക്ലാസ് മുറികളിലെത്തുന്ന നിക്ക് എല്ലാവർക്കും കൗതുകമായിരുന്നു. ചിലർ കഷ്ടം എന്ന് നെടുവീർപ്പിട്ടു, മറ്റുചിലർ വിധിയെ പഴിച്ചു. എന്നാൽ പലപ്പോഴും സഹപാഠികളിൽ നിന്നും നാട്ടുകാരിൽ നിന്നും നിക്കിന് പല അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുമെന്ന് അറിയാതെ വിഷമിച്ച ദിനങ്ങളായിരുന്നു നിക്കിന്. ഒടുവിൽ ശാരീക വൈകല്യത്തെ ചൊല്ലിയുള്ള അപമാനം മൂലം ആത്മഹത്യ ചെയ്യാൻ വരെ നിക്ക് ശ്രമിച്ചിരുന്നു.

എന്നാൽ നിക്ക് ജീവിച്ചിരിക്കണം എന്നായിരുന്നു ദൈവനിയോഗം. അതിനാൽ ആത്മഹത്യാ ശ്രമങ്ങൾ പരാജയപ്പെട്ടു. മാതാപിതാക്കളുടെ മാനസിക പിന്തുണയുടെ കരുത്തിൽ നിക്ക് തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. വീടിനുള്‌ളിൽ ആർക്കും ഭാരമാകാതെ ഒതുങ്ങി കൂടാനായിരുന്നു നിക്കിന്റെ തീരുമാനം. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് നിക്ക് പ്രാർത്ഥിച്ചിരുന്നു. ഉണരുമ്പോഴേക്കും തനിക്ക് കൈകാലുകൾ തരണേയെന്ന്. എന്നാൽ ആ അത്ഭുതം ഒരിക്കലും നടന്നില്ല. ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ നിക്ക് സ്വയം അത്ഭുതമാകാൻ തീരുമാനിക്കുകയായിരുന്നു.

ഈ ലോകം അംഗപരിമിതർക്കുള്ളതല്ലെന്ന് ഉറച്ച് വിശ്വസിച്ച് നിക്കിന്റ അരികിലേക്ക് ഒരിക്കൽ അമ്മ ഒരു പത്രക്കടലാസുമായെത്തി. ജന്മനാ കാലുകൾ ഇല്ലാത്ത ശാരീരമായ മറ്റനേകം വിഷമതകൾ ഉള്ളൊരു വ്യക്തി വിധിയോട് പൊരുതി വിജയം കൈവരിച്ച വാർത്തയായിരുന്നു ആ പത്രക്കടലാസിൽ. അദ്ദേഹത്തിന്റെ ജീവിത വിജയം നിക്കിനെ തന്റെ ജീവിതത്തെ പറ്റി കൂടുതൽ ആഴത്തിൽ ചിന്തിക്കുന്നതിന് വഴിയൊരുക്കി. അന്ന് നിക്കിന് പ്രായം വെറും പതിനേഴ്. പഠനം നിർത്തി വീട്ടിൽ ഒതുങ്ങി കൂടാൻ ചിന്തിച്ച നിക്ക് ബിരുദപഠനത്തിന് ചേർത്തു.

തന്റെ 21-ാം വയസിൽ ബിരുദ പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ നിക്ക് ഒരു കാര്യം മനസിൽ ഉറപ്പിച്ചിരുന്നു. സ്വയം തോർക്കാൻ നമ്മൾ തയ്യാറാകുന്നത് വരെ ഒരു വൈകല്യത്തിനും നമ്മേ തോൽപ്പിക്കാനാകില്ലെന്ന്. എന്തുകൊണ്ടാണ് കാലും കൈയ്യും ഇല്ലാത്തവനായി താൻ ജനിച്ചതെന്ന കാലങ്ങളായി തന്നെ വേട്ടയാടുന്ന ചോദ്യം ഇനി അപ്രസക്തമാണെന്ന് നിക്ക് തിരിച്ചറിഞ്ഞു. തന്നെക്കാൾ ഏറെ വിഷമതകൾ അനുഭവിക്കുന്നവർ ഭൂമിയിലുണ്ടെന്ന് അവർക്കായി തനിക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാകുമെന്നും നിക്ക് മനസിലാക്കി. തുടർന്ന് തന്റെ ഭാവി ജീവിതം ഒരു മോട്ടിവേഷണൽ സ്പീക്കറുടെ പരിവേഷമണിയാൻ നിക്ക് തീരുമാനിച്ചു.

അങ്ങനെ വൈകല്യവുമായി ജനിച്ച ആളുകൾക്കു പ്രചോദനമേകാൻ 2005ൽ നിക് ‘ലൈഫ് വിത്തൗട് ലിംബ്‌സ്’ എന്ന സ്ഥാപനം ആരംഭിച്ചു. ‘ആറ്റിറ്റിയൂഡ് ഈസ് ഓൾട്ടിറ്റിയൂഡ്’ എന്ന മോട്ടിവേഷനൽ സ്പീക്കിങ് കമ്പനി 2007ൽ തുടങ്ങി. തനിക്ക് ചുറ്റും താൻ കണ്ടുമുട്ടിയ ആളുകളിൽ നിന്നും വായിച്ച പുസ്തങ്ങളിൽ നിന്നും ഉൾക്കൊണ്ട അറിവുകളുടെ വെളിച്ചത്തിൽ നിക്ക് മോട്ടിവേഷണൽ ക്ലാസുകൾ എടുത്തു തുടങ്ങി. ആദ്യം നിക്കിന്റെ പ്രസംഗം കേൾക്കാൻ ആരും താത്പര്യം പ്രകടിപ്പിച്ചില്ല. അങ്ങനെ പയ്യെപയ്യെ നിക്കിന്റെ പ്രസംഗം കേൾക്കാൻ ആളുകൾ എത്തിത്തുടങ്ങി.

ടെക്‌സസ് സ്വദേശിയായ കാനേ മിയാഹരെയെ 2012ൽ നിക് ജീവിത പങ്കാളിയാക്കി. ഇരുവർക്കും 4 കുട്ടികളാണുള്ളത്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് ആരുടെയും സഹായം വേണ്ട. ഗോൾഫ് , നീന്തൽ, സർഫിങ്, സ്‌കൈ ഡൈവിങ് തുടങ്ങി ഒരു സാധാരണ മനുഷ്യനു ചെയ്യാൻ സാധിക്കുന്നതെല്ലാം നിക് ചെയ്യും. അൺ സ്റ്റോപ്പബിൾ, ലിമിറ്റ്ലെസ്, സ്റ്റാൻഡ് സ്ട്രോങ് ആൻഡ് ലൗവ് വിത്തൗട്ട് ലിമിറ്റ്സ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. നിക്കിന്റെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിത പാഠം നമ്മോട് പറയുന്നത് നിങ്ങൾക്ക് കഴിയില്ലെന്ന് നിങ്ങൾ കരുതുന്ന നിങ്ങൾ ഉറച്ച് വിശ്വസിക്കുന്ന ഒന്നില്ലേ… അതിനെ കീഴ്‌പ്പെടുത്തുക എന്നതാണ്.

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി ദാരുണാന്ത്യം; കനത്ത മഴയ്‌ക്കിടെ മലപ്പുറത്ത് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies