ലക്‌നൗ:കർഷകർക്കൊപ്പമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം ഒന്നുകൂടി ഉറപ്പിച്ച് സരയൂ നഹർ ദേശീയ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി.ഉത്തർ പ്രദേശിലെ ബൽറാംപൂരിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.
98,00 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 14 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലം നൽകുന്ന പദ്ധതി കിഴക്കൻ യുപിയിലെ 6,200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും. കിഴക്കൻ ഉത്തർ പ്രദേശിലെ ബഹ്‌റൈച്ച് ശ്രാവസ്തി,ബൽറാംപൂർ,ഗോരഖ്പൂർ,മഹാരാജ്ഗഞ്ച്,ഗോണ്ട,സിദ്ധാർത്ഥനഗർ,ബസ്തി,സന്ത് കബീർ നഗർ എന്നീ ഒൻപത് ജില്ലകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
പദ്ധതിയിലൂടെ കിഴക്കൻ യുപിയിലെ അഞ്ച് നദികളായ ഘഘര, സരയു, രപ്തി, ബംഗംഗ, രോഹിണി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇതിലൂടെ പദ്ധതി പ്രദേശത്തേക്ക് മുഴുവൻ ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്താൻ കഴിയും. അഞ്ച് നദികളെ പരസ്പരം ബന്ധിപ്പിക്കുക വഴി ജലലഭ്യത ഉറപ്പ് വരുത്താനും കാർഷികാവശ്യങ്ങൾക്ക് അനുസരിച്ച് ജല ലഭ്യത ഉറപ്പ് വരുത്താനും കഴിയുമെന്നാണ് കണക്ക് കൂട്ടൽ.
1978 ൽ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും ബജറ്റ് പിന്തുണ ഇല്ലാതായതും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണവും പാതി വഴിക്ക് ഉപേക്ഷിക്കപ്പെടുകയാണ് ഉണ്ടായത്.
2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് വീണ്ടും ജീവൻ നൽകുകയായിരുന്നു.അദ്ദേഹത്തിന്റെ ശ്രമഫലമായി സരയൂ നഹർ ദേശീയ പദ്ധതിയെ സിഞ്ചായി യോജനയുടെ കീഴിലേക്ക് മാറ്റി പ്രവർത്തികൾ പുന:രാരംഭിച്ചു.തുടർന്ന് നാല് വർഷത്തിനുള്ളിൽ പദ്ധതി വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.പദ്ധതിയിലൂടെ പ്രദേശത്ത് ജലലഭ്യത ഉറപ്പ് വരുത്താൻ കഴിയുന്നതിലൂടെ കാർഷിക മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
Comments