ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും മറ്റ് സൈനി കർക്കും യാത്രാമൊഴി നൽകാൻ ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് മുന്നേ പിരിഞ്ഞു. ദു:ഖം ഘനീഭവിച്ച അന്തരീക്ഷത്തിൽ ധീരസൈനികർക്ക് നേരിട്ടെത്തി ആദരാഞ്ജലിയർപ്പിക്കാനാണ് സൗകര്യമൊരുക്കിയത്. ഏവരും തന്നെ ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി ഉച്ചയ്ക്ക് തന്നെ ആദരാഞ്ജ ലിയർപ്പിച്ചു.
ഇന്ന് രാവിലേയും വൈകിട്ടുമായി സംസ്ക്കരിക്കാൻ നിശ്ചയിച്ച ബ്രിഗേഡിയർ ലിഡ്ഡറിനും ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും ആദരാഞ്ജലി യർപ്പിക്കാൻ സംവിധാനം ഒരുക്കിയിരുന്നു. എല്ലാ ജനപ്രതിനിധികൾക്കും അവസരമൊരുക്കാനാണ് ലോക്സഭയും രാജ്യസഭയും രാവിലെ കൂടിയ ശേഷം ഉടൻ പിരിയുകയായിരുന്നു. ലോക്സഭാദ്ധ്യക്ഷൻ ഓം പ്രകാശ് ബിർളയാണ് സഭ പിരിഞ്ഞതായി അറിയിച്ചത്.
എട്ടാം തിയതി തമിഴ്നാട്ടിലെ കൂനൂരിൽ നടന്ന ഹെലികോപ്റ്റർ ദുരന്തത്തിന്റെ സമ്പൂർണ്ണവിവരം ലോക്സഭയിൽ 9-ാം തിയതി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് അംഗങ്ങളെ ധരിപ്പിച്ചത്. സംയുക്ത സേനാവിഭാഗം അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് വീരചരമമടഞ്ഞ എല്ലാ സൈനി കർക്കും റാവതിന്റെ ഭാര്യയ്ക്കും ലോക്സഭാംഗങ്ങളും രാജ്യസഭാംഗ ങ്ങളും ആദരാഞ്ജലിയർപ്പിച്ചു. നിശ്ചയിക്കപ്പെട്ട നിരവധി പ്രതിനിധികൾ ഇന്ത്യൻ സൈന്യത്തിന് ധീരനേതൃത്വം നൽകിയ ബിപിൻ റാവത്തിന്റെ സേവനങ്ങളെ പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് അനുശോചനം അറിയിച്ചത്.
Comments