ന്യൂഡൽഹി: ശൗര്യത്തിന്റെും ധീരതയുടെയും ഉദാഹരണമായിരുന്നു ജനറൽ റാവത്ത്. ഇത്ര നേരത്തെ അദ്ദേഹത്തെ നഷ്ടമായത് നിർഭാഗ്യകരമായിപോയി. മാതൃരാജ്യത്തോടുളള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും നമ്മുടെ ഓർമ്മയിൽ തങ്ങി നിൽക്കും. ജനറൽ ബിപിൻ റാവത്തിനും പത്‌നി മധുലിക റാവത്തിനും ആദരാഞ്ജലി അർപ്പിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്.
വലിയ ഹൃദയവേദനയോടുകൂടിയാണ് റാവത്ത് ജിക്കും ഭാര്യ മധുലിക റാവത്തിനും അന്ത്യോപചാരമർപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അന്ത്യോപചാരമർപ്പിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. രാജ്യത്തിന് സംരക്ഷണമൊരുക്കിയ കരുത്തനായ സേനാമേധാവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ രാജ്യത്തിന്റെ മുഴുവൻ വികാരമാണ് അമിത് ഷായുടെ വാക്കുകളിൽ പ്രതിഫലിച്ചത്.
ഇന്നലെ കാമരാജ് മാർഗിലെ ജനറൽ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് അമിത് ഷാ അദ്ദേഹത്തിനും പത്‌നിക്കും ആദരാഞ്ജലി അർപ്പിച്ചത്. ഒരു സൈനിക മേധാവിക്ക് ലഭിച്ച ഏറ്റവും വികാര നിർഭരമായ യാത്രയയപ്പായിരുന്നു ജനറൽ റാവത്തിന് രാജ്യം നൽകിയത്.
അമിത് ഷായെക്കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുളളവരും ജനറൽ ബിപിൻ റാവത്തിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ സമ്പൂർണ സൈനിക ബഹുമതികളോടെയായിരുന്നു ഇരുവരുടെയും സംസ്‌കാരം.
With a heavy heart paid my last respects to Gen Bipin Rawat Ji and Mrs Madhulika Rawat Ji.
Gen Rawat was the epitome of bravery and courage. It was very unfortunate to lose him so early. His commitment towards the motherland will forever remain in our memories. pic.twitter.com/RvlXP8L1tg
— Amit Shah (@AmitShah) December 10, 2021
Comments