കാബൂൾ; സാമ്പത്തികമായും സൈനികമായും യാതൊരു സംവിധാനവുമില്ലാത്ത താലിബാൻ ഭീകരർ ചൈനയുടെ അടിയന്തിര സഹായത്തിനായി കെഞ്ചുന്നു. വ്യവസായ- നിർമ്മാണമേഖലയിലെ സഹായം വൈകിക്കുന്ന ചൈനയുടെ നിലപാടാണ് താലിബാനെ വെട്ടിലാക്കുന്നത്. അഫ്ഗാൻ കറൻസിയായ അഫ്ഗാനിയുടെ മൂല്യം നിരന്തരം ഇടിയുന്നതും ഖജനാവിൽ നീക്കിയിരുപ്പ് ഒന്നുമില്ലാത്തതുമാണ് താലിബാനെ കുഴയ്‌ക്കുന്നത്. അടിയന്തിര സഹായത്തിനാണ് താലിബാൻ ചൈനയെ സമീപിച്ചിരിക്കുന്നത്.
‘ അഫ്ഗാനിസ്ഥാനിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യവസായികൾ മുതൽമുടക്കാമെന്നാണ് സമ്മതിച്ചിട്ടുണ്ട്. ഇതിൽ ചൈനയിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. അത്തരം ആളുകളുടെ മുഴുവൻ സുരക്ഷയും ഉറപ്പുനൽകും. രാജ്യങ്ങൾ പരസ്പരമുള്ള അഭിപ്രായ വ്യത്യാസം തങ്ങൾക്കറിയില്ല. നേരിട്ട് സഹായം നൽകാൻ തയ്യാറുള്ള എല്ലാ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.’ വക്താവ് ബിലാൽ കരിമീ പറഞ്ഞു.
ഏഷ്യയിൽ ചൈന ശക്തമായ രാജ്യമാണ്. താലിബാൻ ഭരണകൂടത്തിന് അടിയന്തിര സഹായം നൽകിക്കൊണ്ടിരിക്കുന്നതും ചൈനയാണ്. അവരുടെ ഭാഗത്തു നിന്നും ഇനി വ്യവസായ-നിർമ്മാണ രംഗത്ത്് നിരവധി സഹായങ്ങൾ ആവശ്യമുണ്ട്. അത് എത്രയും പെട്ടന്ന് ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും കരീമി പറഞ്ഞു.
Comments