തിരുവനന്തപുരം: കേരളത്തിലെ കൊറോണ മരണങ്ങളിലുണ്ടായ വർദ്ധവിനെക്കുറിച്ച് നേരിട്ട് വിലയിരുത്തി കേന്ദ്രസർക്കാർ. കൊറോണ ആശുപത്രികളിലെ കേസ് ഷീറ്റുകൾ പരിശോധിച്ച കേന്ദ്രസംഘം രേഖകളിൽ വ്യക്തതയില്ലെന്ന് കണ്ടെത്തി. തുടർന്ന്് ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിടിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മരണനിരക്ക് കുറച്ച് പറയുകയും പിന്നീട് മാനദണ്ഡങ്ങളിലെ മാറ്റം മറയാക്കി കൂടുതൽ മരണങ്ങൾ പട്ടികയിൽ ചേർക്കുകയും ചെയ്തതിലെ പൊരുത്തക്കേടാണ് കേന്ദ്രസംഘം പരിശോധിക്കുന്നത്. ഡോ പി രവീന്ദ്രൻ, ഡോ രുചി ജെയിൻ, ഡോ പ്രണയ് വർമ എന്നിവരടങ്ങിയ വിദഗ്ധസംഘം ആദ്യം സന്ദർശിച്ചത് തിരുവനന്തപുരം ജനറൽ ആശുപത്രിയാണ്.
കൊറോണ ബാധിച്ച് മരിച്ചവരുടെ കേസ് ഷീറ്റുകൾ പരിശോധിച്ച സംഘം പലതിലും വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. കോട്ടയം ജനറൽ ആശുപത്രിയും സംഘം സന്ദർശിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ ഉന്നതതലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പുതിയതായി ചേർത്ത മരണ നിരക്കിനെ കുറിച്ച് നാളത്തെ യോഗത്തിൽ വിശദീകരിക്കാനും നിർദ്ദേശമുണ്ട്.
ഒക്ടോബർ 22 മുതലാണ് പഴയമരണങ്ങളെന്ന പേരിൽ ആരോഗ്യവകുപ്പിന്റെ റിലീസിൽ കൂടുതൽ മരണങ്ങൾ ഉൾപ്പെടുത്തി തുടങ്ങിയത്. ഇതുവരെ 13,340 മരണങ്ങളാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ മൂന്ന് മാസമായി ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.
Comments