കോഴിക്കോട്: ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഇസ്ലാമിക സംഘടനകൾ.കോഴിക്കോട് ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺ,പെൺ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പിലാക്കിയതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.വിവിധ ഇടങ്ങളിലായി മതനേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മകളിൽ പക്ഷേ സ്ത്രീസാന്നിദ്ധ്യമില്ലായിരുന്നു.
ചിലയിടങ്ങളിൽ ഒന്നോ രണ്ടോ മാത്രമായിരുന്നു സ്ത്രീസാന്നിദ്ധ്യം. പെൺകുട്ടികളെ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കുയാണെന്ന് പറഞ്ഞാണ് മുസ്ലീം സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ കൊട്ടിഘോഷിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്മകളിൽ സ്ത്രീകളോ പെൺകുട്ടികളോ പങ്കെടുക്കാത്തത് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.പ്രതിഷേധത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ട്രോളുകൾ നിറയുകയാണ്.സ്ത്രീകളെ ഒപ്പം പങ്കെടുപ്പിക്കാതെ ആർക്ക് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് പലരും ചോദിക്കുന്നത്.
പുതിയ യൂണിഫോമിനെ പെൺകുട്ടികൾ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.പാന്റിടുന്നതിൽ ഞങ്ങൾക്കും,രക്ഷിതാക്കൾക്കും ഇല്ലാത്ത എതിർപ്പ് മറ്റാർക്കാണെന്നാണ് മിക്ക പെൺകുട്ടികളുടെയും ചോദ്യം.പുതിയ പരിഷ്‌ക്കാരത്തിൽ മതപരമായ വസ്ത്ര രീതി പ്രായോഗികമാവില്ലെന്ന ചിന്തയാണ് ഇസ്ലാമിക മതമൗലിക വാദികളെ പ്രതിഷേധവുമായി രംഗത്ത് വരാൻ പ്രേരിപ്പിച്ചതെന്നാണ് ഉയരുന്ന വിമർശനം.
ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആണ് പരിഷ്‌കരണം നടപ്പിലാക്കിയത് .ചുരിദാറും ഓവർകോട്ടുമെന്ന പഴയ യൂണിഫോമിന് പകരമായാണ് പാന്റ്‌സും ഷർട്ടും നിലവിൽ വരുന്നത്.വിദ്യാർത്ഥികളോടും ,രക്ഷിതാക്കളുടും ആലോചിച്ച് അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ യൂണിഫോം കൊണ്ട് വന്നതെന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
Comments