ന്യൂഡൽഹി ; പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത സിപിഎം, സിപിഐ നിലപാടുകളെ ചോദ്യം ചെയ്ത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. വിഷയത്തിൽ മുസ്ലീം ലീഗിന്റെ എതിർപ്പ് സ്വാഭാവികമാണ്. അവരെ ബോധ്യപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ. എന്നാൽ സിപിഎം സിപിഐ നിലപാടുകൾ വളരെ പരിതാപകരമായിപ്പോയി എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ ജിഹാദികളുടെ പിന്തുണക്ക് വേണ്ടിയാണോ ഈ നാണം കെട്ട വേഷം കെട്ടുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പരാമർശം.
ഇങ്ങനെ വിവാഹപ്രായം കൂട്ടുന്നതിനെതിരെ സംസാരിക്കുന്നവർ സ്വന്തം വീട്ടിൽ ചെന്ന് പെൺമക്കളോടോ, മരുമക്കളോടോ ചോദിച്ചുനോക്കാൻ അദ്ദേഹം പറഞ്ഞു. അപ്പോൾ അവർ പറയും തങ്ങൾ മോദിജിയുടെ നിയമത്തിന് അനുകൂലമാണെന്ന്. കാലത്തിന്റെ മാറ്റം മനസ്സിലാക്കാത്ത രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ ഇന്നത്തെ പ്രശ്നമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
വിവാഹ പ്രായം 21 വയസ്സാക്കുന്നതിനെതിരെ നാട്ടിലാകെ വലിയ കോലഹമാണ്.. ഇവരിൽ പലരും കാര്യത്തിന്റെ സദുദ്ദേശം മനസ്സിലാക്കിയിട്ടില്ല ഈ നിയമത്തിന് ആധുനികകാലം മുന്നോട്ട് വെക്കുന്ന അടിസ്ഥാനമായിട്ടുള്ള ഘടകങ്ങൾ 4. എണ്ണമാണ്
1. ലിംഗ സമത്വം
2. പെൺകുട്ടികളുടെ വിദ്യാഭ്യാസ – ജോലി സാധ്യതകൾ
(സ്വന്തം കാലിൽ നിന്നതിന് ശേഷം വിവാഹം)
3. മാതൃ – ശിശു മരണം കുറക്കും
4 ജനസംഖ്യാ നിയന്ത്രണം
തന്നെയാണ്. നിയത്തിന്റെ മർമ്മം ഈ നിയമത്തിനെതിരെ മുസ്ലിം ലീഗ്, IUML വിമർശനങ്ങൾ സ്വാഭാവികമാണ്. പക്ഷെ അവരെ ബോധ്യപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ. പക്ഷെ CPM , CPI നിലപാടുകൾ വളരെ പരിതാപകരമായിപ്പോയി. ഇവരെ പുരോഗമനവാദികൾ എന്ന് എങ്ങിനെ വിളിക്കാനാവും. കാലിനടിയിലെ മണ്ണ് പണ്ട് ബംഗാളിൽ നിലനിർത്താൻ നുഴഞ്ഞ് കയറിവന്ന ബംഗ്ലാദേശികളെ അനുകൂലിച്ചു. ഇവിടെ ജിഹാദികളുടെ പിന്തുണക്ക് വേണ്ടിയാവാം ഈ നാണം കെട്ട വേഷം കെട്ടൽ.
ഹേ നേതാക്കളെ നിങ്ങൾ ഒരു കാര്യം ചെയ്യ് സ്വന്തം വീട്ടിൽ ചെന്ന് പെൺമക്കളോട് , മരുമക്കളോട് , അല്ലെങ്കിൽ പേരകുട്ടികളായ പെൺ മക്കളോട് ചോദിക്ക് അവര് ഒറക്കെ പറയും, ഞങ്ങൾ മോദിജിയുടെ നിയമത്തിന് അനുകൂലമാണ്. കാലത്തിന്റെ മാറ്റം മനസ്സിലാക്കാത്ത രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ ഇന്നത്തെ പ്രശ്നം.
Comments