ആലപ്പുഴ: കർഷക തൊഴിലാളി ക്ഷേമനിധി അംഗത്തിന് ആനുകൂല്യം ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നത് 8 വർഷം.ചേപ്പാട് ലെനി നിലയത്തിൽ പൊടിയമ്മ(60) ആണ് മകളുടെ വിവാഹത്തിനുള്ള ആനുകൂല്യത്തിനായി 8 വർഷം കാത്തിരിക്കേണ്ടി വന്നത്.
2013 ജൂൺ നാണ് പൊടിയമ്മ മകളുടെ വിവാഹ ആനുകൂല്യത്തിനായി ആലപ്പുഴ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. നിരവധി തവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും ആനുകൂല്യം ലഭിച്ചില്ല.
തുടർന്ന് സർക്കാറിന്റെ സേവന സ്പർശം പരിപാടിയിൽ അപേക്ഷ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.പൊടിയമ്മയുടെ മകൾ രണ്ട് കുട്ടികളുടെ അമ്മയായിട്ടും ആനുകൂല്യം ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ മാസം 23 ന് പൊടിയമ്മ വിവരങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ ഓഫീസർക്ക് രജിസ്റ്റേർഡ് കത്ത് അയച്ചു.
തുടർന്ന് 2000 രൂപ ഉടൻ അനുവദിക്കുമെന്നുള്ള അറിയിപ്പ് പൊടിയമ്മയ്ക്ക് ലഭിച്ചു. ഡിസംബർ 7 ന് 2000 രൂപ ലഭിച്ചപ്പോഴേക്കും അപേക്ഷ സമർപ്പിച്ച് 8 വർഷം കഴിഞ്ഞിരുന്നു. 40 വർഷം മുൻപ് പൊടിയമ്മയുടെ വിവാഹത്തിനുള്ള ആനുകൂല്യവും സമാന രീതിയിൽ വർഷങ്ങൾ കഴിഞ്ഞാണ് ലഭിച്ചത്. കോടതിയെ സമീപിച്ചപ്പോഴാണ് അന്ന് ആനുകൂല്യം ലഭിച്ചതെന്നാണ് പൊടിയമ്മ പറയുന്നത്.
Comments