ന്യൂഡൽഹി: രാജ്യത്ത് കൊറോണയുടെ വകഭേദമായ ഒമിക്രോൺ രോഗികളുടെ എണ്ണം 200 ആയി.കേരളത്തിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളിൽ ഇതുവരെ രോഗം റിപ്പോർട്ടു ചെയ്തു. ഡൽഹിയിലും മഹാരാഷ്‌ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 54 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 24 കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തതായാണ് വിവരം
തെലങ്കാന – 20, കർണാടക – 19, രാജസ്ഥാൻ – 18 , ഗുജറാത്ത് – 14, ഉത്തർപ്രദേശ് 2, ഒഡിഷ -2 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണ്. കൊറോണ പരിശോധനയ്‌ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments