ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിക്കാൻ സാദ്ധ്യത. നിലവിൽ തീരുമാനിച്ചിരുന്ന ബില്ലുകൾ പാസാക്കിയതിന് പിന്നാലെ ധനകാര്യ ബില്ലിലുള്ള ചില നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്നത്തോടെ സഭ പിരിയുമെന്നാണ് പാർലമെന്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
നവംബർ 29ന് ആരംഭിച്ച പാർലമെന്റിന്റെ ആദ്യ ദിനത്തിൽ കർഷിക നിയമം പിൻവലിക്കുന്ന ബില്ലാണ് സഭയ്ക്ക് മുമ്പാകെ കേന്ദ്രസർക്കാർ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. ഇന്നലെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനുള്ള ബില്ല് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് സഭയിൽ അവതരിപ്പിച്ചത്.
ആധാർ- വോട്ടർ പട്ടികയുമായി ബന്ധപ്പിക്കുന്ന സുപ്രധാന ബില്ലും പെൺകുട്ടികളുടെ വിവാഹ പ്രായം ഏകീകരിക്കുന്ന ബില്ലുമാണ് ഇത്തവണ ഏറെ ശ്രദ്ധനേടിയത്. ആധാർ വിഷയത്തിലെ ബില്ല് പാർലമെന്റിൽ പാസ്സായതോടെ നിയമമായി മാറി. രണ്ടു ബില്ലുകളുടെ സമത്തും തുടർച്ചയായി ബഹളംവെച്ച ശേഷം പ്രതിപക്ഷം ഇറങ്ങിപോവുന്നതാണ് ഇത്തവണയും കാണേണ്ടിവന്നത്.
കഴിഞ്ഞ രണ്ടു വർഷമായി എല്ലാ പാർലമെന്റ് സമ്മേളനത്തിലേയും ഭൂരിപക്ഷം സമയം അപഹരിക്കുന്ന വിധം നടക്കുന്ന പ്രതിപക്ഷ നയത്തെ പ്രധാനമന്ത്രിയടക്കമുള്ളവർ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. സഭയിൽ ഇരുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ പരമാവധി ശ്രമിച്ചിട്ടും നിരന്തരം ബഹളം വച്ചുകൊണ്ടാണ് പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടു ത്തിയത്. രാജ്യസഭയിൽ നിന്ന് അംഗങ്ങളെ പുറത്താക്കുന്ന നടപടിയിലേക്കും ഇത്തവണ കടക്കേണ്ടി വന്നുവെന്നതും ദൗർഭാഗ്യകരമായി.
ചട്ടപുസ്തകം ഉപാദ്ധ്യക്ഷന് നേരെ വലിച്ചെറിഞ്ഞതിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ്സ് അംഗം ഡെറിക് ഒബ്രയാനെ രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്തതോടെ ഇത്തവണ ആകെ പുറത്താക്കിയവരുടെ എണ്ണം13 ആയി. കള്ളപ്പണ വിഷയത്തിൽ ഐശ്വര്യറായ് ബച്ചനെ എൻഫോഴ്സ്മെന്റ് വിളിച്ചുവരുത്തി അഞ്ചുമണിക്കൂർ ചോദ്യം ചെയ്യുന്ന അതേ സമയം രാജ്യസഭയിൽ കേന്ദ്രസർക്കാറിനെതിരെ ആക്രോശിച്ചുകൊണ്ടുള്ള ജയാബച്ചന്റെ ബഹളവും ഇത്തവണ ശ്രദ്ധനേടിയ സംഭവങ്ങളാണ്.
Comments