അഹമ്മദാബാദ്: മത്സ്യത്തൊഴിലാളികളുടെ വേഷത്തിലെത്തിയ സംഘത്തിൽ കറാച്ചിയിലെ ഒരു മയക്കുമരുന്ന് മാഫിയാ തലവന്റെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്.
കഴിഞ്ഞ 19 നാണ് ആറുപേരടങ്ങുന്ന സംഘം പിടിയിലാകുന്നത്.ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഗുജറാത്ത് എടിഎസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് കള്ളക്കടത്തിന് ആറ് പാകിസ്ഥാൻ പൗരന്മാർ പിടിയിലായിരിക്കുന്നത്.
400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനാണ് അൽ ഹുസൈനി എന്ന പാക് ബോട്ടിൽ നിന്ന് ഇന്ത്യൻ അധികൃതർ പിടികൂടിയത്.കറാച്ചിയിലെ മയക്കുമരുന്ന് രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാജി ഹസന്റെ മകൻ സാജിദ് തന്നെയാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം.
ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ഈ മയക്കുമരുന്ന് ശേഖരം എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് വിവരം.രാജസ്ഥാനിലെ ജയിലിൽ കഴിയുന്ന പഞ്ചാബിലെ ഒരു വൻ ഗുണ്ടാസംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
അന്വേഷണ ഏജൻസികൾ പറയുന്നതനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ കറുപ്പ് കർഷകരും മയക്കുമരുന്ന് മാഫിയകളും താലിബാൻ സർക്കാരിനെ ഭയപ്പെടുന്നു, അവർ രാജ്യത്തെ കറുപ്പ് കച്ചവടം ഉടൻ ഏറ്റെടുക്കുമെന്ന് ഇവർ ഭയപ്പെടുന്നു.
അതിനാൽ മയക്കുമരുന്ന് മാഫിയയുടെ ഉൽപ്പന്നങ്ങൾ ഉടൻ വിറ്റു തീർക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ അതിർത്തിയിൽ മയക്കുമരുന്ന് കടത്ത് ഗണ്യമായി വർദ്ധിച്ചതിന്റെ കാരണം ഇതാണ്. ഗുജറാത്ത് റൂട്ടാണ് കൂടുതലായും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നത്. ഗുജറാത്തിലെ തുറമുഖങ്ങളിൽ നിന്ന് വിവിധ ഏജൻസികൾ വളരെ വലിയ അളവിൽ മയക്കുമരുന്ന് ചരക്കുകളിൽ ഭൂരിഭാഗവും പിടിച്ചെടുത്തിട്ടുണ്ട്.
Comments