മുംബൈ: 200 കോടിയുടെ തട്ടിപ്പു കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി സുകേഷ് ചന്ദ്രശേഖർ.താനും ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും പ്രണയബന്ധത്തിലായുന്നുവെന്ന് സുകേഷ് ചന്ദ്രശേഖർ വെളിപ്പെടുത്തി.അതുകൊണ്ട് മാത്രമാണ് കോടികൾ വിലമതിക്കുന്ന സമ്മാനം നൽകിയതെന്നും സുകേഷ് വെളിപ്പെടുത്തി.
ഏഴ് കോടിയിലധികം രൂപയുടെ ആഭരണങ്ങൾ,ബി.എം.ഡബ്ല്യൂ എക്‌സ് 5 കാർ,നടിയുടെ മാതാപിതാക്കൾക്കും ഓരോ കാർ വീതം,മസേരാറ്റി,പോർഷെ തുടങ്ങിയ കമ്പനികളുടെ കാറുകൾ നടിയുടെ സഹോദരന് സാമ്പത്തിക സഹായം എന്നിവ സുകേഷ് ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയതായി തെളിഞ്ഞിരുന്നു.
തന്നെ തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്നും തനൊരു കോർപ്പറേറ്റീവ് ലോബിയിസ്റ്റാണെന്നും സുകേഷ് കൂട്ടിച്ചേർത്തു. ഒരുപാട് കോർപ്പറേറ്റീവ് കമ്പനികൾക്ക് വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമായി പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരും ബിസിനസ് ഹൗസുകളും തമ്മിലുള്ള പാലമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. പല സംസ്ഥാനങ്ങളിലെയും സർക്കാരുമായി ബന്ധമുണ്ടെന്നും സുകേഷ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ വൻകിട ബിസിനസുകാരുമായി ബന്ധമുണ്ട്. ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ പരിശോധിക്കണം. തന്നെ കള്ളനായോ തട്ടിപ്പുകാരനായോ ചിത്രീകരിക്കാൻ പാടില്ല. തനിക്ക് തട്ടിപ്പ് നടത്തേണ്ട കാര്യമില്ല. ആരെയും വഞ്ചിക്കുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്യില്ലെന്നും സുകേഷ് പറഞ്ഞു.
Comments