ന്യൂഡൽഹി : ലഖിംപൂർഖേരിയിൽ സംഘർഷത്തിനിടെ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതിഷേധക്കാർ അറസ്റ്റിൽ. 29 കാരനായ കമൽജീത് സിംഗ്, 35 കാരനായ കവൽജീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇരുവരും ഒളിവിലായിരുന്നു.
ഡൽഹി പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ ദിവസം ഒളിവിൽ കഴിയുന്നവരുടെ ചിത്രങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞവർ കമൽജീതിനെയും, കവൽജീതിനെയും കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഒക്ടോബർ മൂന്നിനായിരുന്നു ലഖിംപൂർഖേരിയിൽ സംഘർഷമുണ്ടായത്. പ്രദേശത്തെ പ്രതിഷേധക്കാർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകൻ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറിയെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടാക്കിയത്. സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകരെയാണ് പ്രതിഷേധക്കാർ കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ഇതുവരെ അറസ്റ്റ്. നേരത്തെ നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വിജിത്ര സിംഗ്, ഗുർവീന്ദർ സിംഗ്, അവ്താർ സിംഗ്, രൻജീത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Comments