പനജി: ഇന്ത്യയിലെ ഏത് സമുദ്ര മേഖലയിൽ നിന്നും ആകാശരക്ഷക്കായി റഫേലുകൾ പറന്നുയരും. വിമാനവാഹിനിക്കപ്പലുകളിൽ നിന്നും പറന്നുയരുകയും തിരികെ വിമാന ത്തിലിറങ്ങുന്ന സമയത്തെ വേഗ നിയന്ത്രണ ന്യൂക് കേബിൾ സംവിധാനമാണ് ഇന്ന് പരീക്ഷിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ കേന്ദ്രമായ ഐ.എൻ.എസ്.ഗോവ കേന്ദ്രീകരിച്ചാണ് റഫേലിന്റെ പരിശീലനം.
ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്നാണ് റഫേൽ പറന്നുയരുന്നതും തിരികെ ഇറങ്ങു ന്നതും പരീക്ഷിക്കുക. ഇതിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിലും വിവിധ പരീക്ഷണങ്ങൾ നടക്കും. ഇന്നലെയാണ് ഗോവയിലേക്ക് റഫേൽ വിമാനങ്ങൾ പരീക്ഷണത്തിനായി എത്തിയത്. നാവികസേനകൾക്ക് ഉപയോഗി ക്കാവുന്ന റഫേലിന്റെ എഫ്4 പരിഷ്‌ക്കരിച്ച പതിപ്പാണ് ഗോവയിൽ പരീക്ഷിക്കുന്നത്. അതിവേഗത്തിൽ വിമാനവാഹിനിയിൽ വന്നിറങ്ങുന്ന വിമാനങ്ങളെ കൊളുത്തുപയോഗിച്ച് വേഗത നിയന്ത്രിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത്.
അമേരിക്കയുടെ എഫ്18 വിമാനങ്ങളാണ് പൊതുവേ വിമാനവാഹിനികളിൽ അനുബന്ധ മായി സജ്ജീകരിക്കാറ്. എന്നാൽ അവയേക്കാൾ മികച്ചതും ഇന്ത്യൻ വിമാനവാഹിനികൾക്ക് അനുയോജ്യവുമാണ് റഫേലിന്റെ-എം സീരീസ് വിമാനങ്ങളെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ വിമാനങ്ങളേക്കാൾ കൂടുതൽ റഫേൽ വിമാനങ്ങൾ ഐ.എൻ.എസ് വിക്രമാദിത്യയിൽ ഉൾക്കൊള്ളാനാകുമെന്നതും നേട്ടമായി വ്യോമസേന കരുതുന്നു.
Comments