ആലുവ:പൊതു പ്രവർത്തകർ,രാഷ്‌ട്രീയ നേതാക്കൾ,സിനിമാ താരങ്ങൾ, തുടങ്ങി സമൂഹ മദ്ധ്യത്തിൽ നിൽക്കുന്നവർക്കെതിരെ ഇല്ലാക്കഥകളും, അധിക്ഷേപങ്ങളും,ട്രോൾ എന്ന പേരിൽ സൃഷ്ട്ടിച്ചു പ്രചരിപ്പിക്കുന്ന ഐസിയു അണിയറക്കാരിൽ പ്രമുഖൻ ആണ് ശ്രീകാന്ത് വെട്ടിയാർ
ശ്രീകാന്ത് വെട്ടിയാർ ആലുവയിലുള്ള ഫ്ലാറ്റിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ‘വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന പേജിൽ കൂടി യുവതി നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ളതാണ്.പിറന്നാൾ ആഘോഷം എന്ന പേരിൽ അർദ്ധ രാത്രി ഫ്ലാറ്റിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം.പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകിയെന്നും, മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട് .സൗഹൃദം നടിച്ചു അടുത്ത് കൂടിയാണ് യുവതിയെ ശ്രീകാന്ത് ബലാത്സംഗം ചെയ്തത്,പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ ഐസിയു അഡ്മിൻ ആയ ശ്രീകാന്ത് പറ്റിച്ചിട്ടുണ്ടെന്നും യുവതി പോസ്റ്റിൽ പറയുന്നു.
പരാതിയുമായി ഇയാളുടെ വീട്ടിൽ എത്തിയ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു,ബോഡി ഷെയിമിങ് നടത്തും, സുഹൃത് വലയത്തിനുള്ളിൽ അപഖ്യാതി പരത്തും, സാമ്പത്തികമായി വഞ്ചിക്കും,എന്നിങ്ങിനെ നിരവധി ആരോപണങ്ങൾ ആണ് ഇയാൾക്കെതിരെ യുവതി ഉന്നയിക്കുന്നത്.
ഐസിയു (ICU)സർക്കിൾ വഴിയാണ് ശ്രീകാന്തുമായുള്ള പരിചയം എന്നാണ് യുവതി വ്യക്തമാക്കുന്നത്.ഇത്തരത്തിൽ ഐസിയു (ICU)മായി ബന്ധമുള്ള മറ്റു പെൺകുട്ടികളും ശ്രീകാന്തിന്റെ വലയിൽ വീണിട്ടുണ്ടെന്നും സൂചനയുണ്ട്.ശ്രീകാന്തിന്റെ ചതി പുറത്തു പറയാൻ ശ്രമിച്ച പെൺകുട്ടികളെ തന്റെ സ്വാധീനം ഉപയോഗിച്ച് ശ്രീകാന്ത് നിശബ്ദമാക്കിയതായും വിവരമുണ്ട്.
തങ്ങൾക്കിഷ്ടമില്ലാത്ത രാഷ്‌ട്രീയ പാർട്ടികളെയും,നേതാക്കളെയും നിശിതമായി വിമർശിക്കുകയും,പരിഹസിക്കുകയും,ചെയ്യുക എന്ന രീതിയാണ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ ഐസിയു വഴി ചെയ്യുന്നത്.’ഇന്റർ നാഷണൽ ചളു യൂണിയൻ എന്ന പേരിൽ’ കുഞ്ഞാലിക്കുട്ടി,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി,കുമ്മനം രാജശേഖരൻ അടക്കമുള്ള പൊതു പ്രവർത്തകരെ വ്യക്തിഹത്യ ചെയ്യാൻ നേതൃത്വം നൽകിയതും ശ്രീകാന്ത് ആണെന്നാണ് ആരോപണം.നിഷ്പക്ഷ മേൽക്കുപ്പായം ഇട്ട് ട്രോളുകൾ സൃഷ്ടിക്കുന്ന ഐ സി യു തിരഞ്ഞെടുപ്പ് സമയത്ത് സി പി എം ജിഹ്വയായി മാറുന്നതായുള്ള ആരോപണം അവരുടെ പേജുകളിൽ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. നവ മാദ്ധ്യമങ്ങളിൽ സിപിഎം അനുകൂല തരംഗം സൃഷ്ടിക്കുക എന്നതാണ് ഐ സി യുവിന്റെ പൊതു രീതി.കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പ് കാലത്ത് രമേശ് ചെന്നിത്തലയെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റി പ്രതിച്ഛായ തകർക്കുന്നതിൽ ഐസിയു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്
ഇടത് ആഭിമുഖ്യത്താലും,ട്രോളിൽ ആകൃഷ്ടരായും ഐസിയു സഹയാത്രികരായി എത്തുന്ന യുവതികളാണ് ശ്രീജിത്തിന്റെ ഇരകളായവരിൽ ഭൂരിഭാഗം പേരും. സമാധാനം,സ്നേഹം,സമത്വം എന്ന മുദ്രാവാഖ്യമൊക്കെ മേമ്പോടിയാക്കി വെച്ചാണ് ശ്രീകാന്ത്, ഐസിയു സ്ത്രീ വേട്ടയ്‌ക്കുപയോഗിച്ചത്.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുക എന്ന പേരിൽ സോഷ്യൽ മീഡിയ ക്യാമ്പയിനും ഐ സി യു നടത്തിയിരുന്നു. നിരന്തരം പൊളിറ്റിക്കൽ കറക്റ്റനസിനെക്കുറിച്ചും,ലിംഗ സമത്വത്തെക്കുറിച്ചും വാചാലമാവുന്ന ശ്രീകാന്ത് സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന സൈബർ സഖാവ് കൂടിയാണ്.ഐ സി യു ബന്ധം വഴി സിനിമാ രംഗത്തും ചുവടുറപ്പിക്കാൻ ശ്രീകാന്ത് ശ്രമിച്ചു വരുന്നതിനിടെയാണ് പുതിയ ആരോപണം.
സി പിഎം സഹയാത്രികരായ,നടൻ അലൻസിയർ,സംവിധായകൻ കമൽ (കമാലുദ്ധീൻ),വിനായകൻ,സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് നദീർ തുടങ്ങി നിരവധി പേർക്കെതിരെ മീ ടൂ ആരോപണം ഉയർന്നിരുന്നു.ലിബറൽ ചിന്തയെന്ന പേരിൽ മുഖം മൂടിയിട്ടെത്തുന്ന ഇടത് ചിന്തകരെ തിരിച്ചറിയുന്നില്ലെങ്കിൽ ഇനിയും നിരവധി മീ ടൂ ആരോപണങ്ങൾ ഉണ്ടാവും എന്ന് സോഷ്യൽ മീഡിയ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Comments