ഇടുക്കി :ഇടുക്കി ഗവ:എൻജിനീയറിങ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് എഫ് ബി ലൈവിലൂടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി പ്രതികരണവുമായെത്തിയിരുന്നു.കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃത ദേഹം ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്,അവിടെ വെച്ച് തന്നെ എം എം മണി പ്രതികരിച്ചത്.
ശബ്ദം ശരിയാക്കിയും,ചിരിച്ചും കളിച്ചുമാണ് മണി പ്രതികരണം നടത്തിയതെന്നാണ് വിമർശനം ഉയരുന്നത് .”ഹെലോ ..ഓക്കേ യാണോ ? എന്റെ പേര് പറയണോ” എന്നൊക്കെ ചോദിച്ചു കൊണ്ടാണ് മണി ലൈവിൽ പ്രതികരിക്കുന്നത് .കൂടെയുള്ളവർ മണിക്കൊപ്പം ചേർന്ന് ചിരിക്കുന്നതും കാണാം.ഇടുക്കി സിപിഎം ഔദ്യോഗിക പേജ് വഴിയായിരുന്നു പ്രതികരണം.ഫേസ് ബുക്ക് ലൈവ് ഓൺ ആയത് അറിയാതെയായിരുന്നു ഈ പ്രതികരണം മണിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
ഫേസ് ബുക്ക് ലൈവ്,സിപിഎം ജില്ലാ പേജിൽ വന്നതോടെയാണ് പ്രവർത്തകർക്ക് അബദ്ധം മനസ്സിലായത്.പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു.പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഡൗൺ ലോഡ് ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഒരു പ്രവർത്തകൻ മരിച്ചു മോർച്ചറിയിൽ കിടക്കുമ്പോൾ,അതെ ആശുപത്രിയിൽ നിന്നും, സംഘർഷ ഭരിതമായ സാഹചര്യത്തിൽ എങ്ങിനെയാണ് നേതാവിന് ഇത്തരത്തിൽ ചിരിച്ചു നില്ക്കാൻ സാധിക്കുന്നത് എന്ന ചോദ്യത്തോടെയും,രക്ത സാക്ഷിയെ കിട്ടിയ സന്തോഷമാണ് എം എം മണി ക്കെന്ന് ആക്ഷേപിച്ചു കൊണ്ടും കോൺഗ്രസ്സ് പ്രവർത്തകർ ആണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
എം.എം മണിയുടെ ഒരു വിഭാഗവും രാജന്ദ്രന്റെ ഒരു വിഭാഗവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രചാരണമുണ്ടെന്നും അതും പരിശോധിക്കുമെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മണിയുടെ പ്രതികരണവും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
Comments