തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനിടെ അരങ്ങേറിയ മെഗാ തിരുവാതിരയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. സിപിഎം സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരയ്‌ക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എം മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറിലധികം പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. പാറശാലയിലായിരുന്നു സംഭവം.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കം നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിന്റെ രക്തസാക്ഷിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ മറുവശത്ത് ആഘോഷം സംഘടിപ്പിച്ച പാർട്ടിക്കെതിരെ ഏറെ വിമർശനമുയർന്നിരുന്നു.
Comments