കോഴിക്കോട്:വേദ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ സംവിധായകൻ അലി അക്ബർ ഹിന്ദു മതം സ്വീകരിച്ചു.ഇനി രാമ സിംഹൻ എന്ന പേരിൽ ആയിരിക്കും അദ്ദേഹം അറിയപ്പെടുക
ആര്യ സമാജത്തിലെ ആചാര്യന്മാരുടെ കാർമ്മികത്വത്തിൽ ആണ് മതം മാറ്റ ചടങ്ങുകൾ നടന്നത്.അലി അക്ബറിന്റെ കോഴിക്കോട്ടെ വീട്ടിൽ വച്ചായിരുന്നു പൂജാ ചടങ്ങുകൾ നടന്നത്. ഹോമ കുണ്ഡത്തിന് മുന്നിൽ പൂണൂലും കാവി ഷാളും ധരിച്ച്,പൂജാ വിധികളിൽ പങ്കാളിയായ അലി അക്ബറിനൊപ്പം ഭാര്യ ലൂസിയാമ്മ അലി അക്ബറും ഉണ്ടായിരുന്നു.
സംയുക്ത സൈനിക മേധാവി വിബിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഒരു കൂട്ടം ഇസ്ലാമിസ്റ്റുകൾ നടത്തിയ പരിഹാസ ചിരിയിൽ പ്രതിഷേധിച്ച്,ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി അലി അക്ബർ ഫേസ് ബൂക്കിലൂടെ പ്രഖ്യാപിച്ചിരുന്നു.അതിന്റെ തുടർച്ചയായാണ് ഔദ്യോഗികമായ മതം മാറ്റം.
1947 ആഗസ്റ്റ് 2 നാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതിന്റെ പേരിൽ ഉണ്ണ്യൻ സാഹിബ് എന്ന രാമ സിംഹനെയും കുടുംബത്തെയും ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്.ഉണ്ണ്യൻ സാഹിബ് ഹിന്ദുവായി മാറിയപ്പോൾ സ്വീകരിച്ച പേര് തന്നെയാണ് അലി അക്ബറും സ്വീകരിച്ചത്.
Comments