ശ്രീനഗർ: ജമ്മുകശ്മീരിലെ കൊടുംശൈത്യത്തിലും ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തി സൈന്യം. അതിർത്തിയിലെ വിദൂര ഗ്രാമങ്ങളിലെ വൃദ്ധർക്കും അശരണരായവർക്കും കുടുംബങ്ങൾക്കുമാണ് സൈന്യം കരുതലാകുന്നത്. ക്ഷേമം എന്നർത്ഥം വരുന്ന ഖയ്‌രിയാത് പട്രോളിംഗ് എന്ന പേരിലാണ് ഗ്രാമങ്ങളിലെ വൃദ്ധർക്കും മറ്റ് ഒറ്റപ്പെട്ടുകഴിയുന്ന വർക്കും സൈനികർ താങ്ങാവുന്നത്.
നിയന്ത്രണ രേഖയിലുള്ള ഹാജിമുല ഗ്രാമത്തിലെ വിവിധ പ്രദേശങ്ങളിലാണ് ഖെയ്‌രിയാത് സംവിധാനത്തിന് തുടക്കമിട്ടതെന്ന് കേണൽ എംറോൺ മുസാവി പറഞ്ഞു. ഗൃഹസന്ദർശനത്തിൽ ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ 98 വയസ്സുള്ള മുൻ സൈനികൻ നായ്ക് ലക്ഷ്യ താന്ത്രയെ സന്ദർശിക്കുകയും ആദരി ക്കുകയും ചെയ്തു.
നിലവിലെ ശൈത്യം അപകടമാണെന്നും സാധാരണക്കാരുടെ പ്രതിസന്ധികൾ അറിയാൻ നേരിട്ടു പോവുക തന്നെ വേണമെന്നും സൈനികർ പറഞ്ഞു. കൊറോണ കാലമായതിനാൽ അസുഖബാധിരായവരേയും കണ്ടെത്തി വേണ്ട ചികിത്സ നൽകുന്നതായും സൈന്യം അറിയിച്ചു. സന്ദർശിക്കുന്ന വീടുകളിലെ മുഴുവൻ അവസ്ഥയും മനസ്സിലാക്കി വേണ്ട സഹായങ്ങൾ നൽകുവാൻ ശ്രദ്ധിക്കു ന്നുണ്ടെന്നും സൈനികർ പറഞ്ഞു.
Comments