ലക്നൗ: നിമയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പണം വാങ്ങിയാണ് സീറ്റ് നൽകുന്നതെന്ന് കോൺഗ്രസ് പ്രവർത്തകയായ ഡോ. പ്രിയങ്ക മൗര്യ. പ്രിയങ്കാ വാദ്ര തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് പണം നൽകാത്തതിനാലാണെന്ന് പ്രിയങ്ക മൗര്യ പറഞ്ഞു. ഏതാനും വർഷങ്ങളായി കോൺഗ്രസിന്റെ ‘ഞാൻ പെണ്ണാണ്, എനിക്കും പൊരുതാനാകും’ എന്ന ക്യാമ്പെയിനിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ് പ്രിയങ്ക മൗര്യ.
സ്ഥാനാർത്ഥികളുടെ കാര്യത്തിൽ എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണെന്നും സ്ഥാനാർത്ഥി പട്ടികയിൽ നിന്നും തന്നെ മനഃപ്പൂർവ്വം ഒഴിവാക്കിയതാണെന്നും പ്രിയങ്ക മൗര്യ പറയുന്നു. ‘ലഡ്കി ഹൂം ലാഡ് ശക്തി ഹൂം’ എന്ന മുദ്രാവാക്യമുയർത്തി സമരം ചെയ്തയാളാണ് താനെന്നും സമൂഹമാദ്ധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരെ എല്ലാം കോൺഗ്രസ് ഉപയോഗപ്പെടുത്തിയെന്നും പ്രിയങ്ക മൗര്യ ആരോപിക്കുന്നു.
#लड़की_हूँ_लड़_सकती_हूँ पर टिकट नहीं पा सकी क्युकी ओबीसी थी और घुस नही दे सकी। @priyankagandhi जी के संदीप सिंह को। कल सबूत के साथ वीडियो है चैनल पर दिखेगा pic.twitter.com/MqaC8XU2nP
— Dr. Priyanka Maurya (@dpriyankamaurya) January 13, 2022
വോട്ടർമാരുടെ അടിത്തറ ശക്തിപ്പെടുത്താൻ അവരെന്റെ ജാതി വരെ ഉപയോഗിച്ചു. എന്നാൽ തന്റെ ജാതി ചൂണ്ടിക്കാട്ടിയും കൈക്കൂലി നൽകാത്തതിനാലും തനിക്ക് സീറ്റ് നിഷേധിച്ചുവെന്നും പ്രിയങ്ക മൗര്യ പറയുന്നു. സ്ഥാനാർത്ഥിത്വം മുൻകൂട്ടി തീരുമാനിച്ച് വെച്ചിരിക്കുന്നവയാണ്. കോൺഗ്രസിന്റെ പോസ്റ്ററിൽ വന്നത് വെറുതെയാണ്. തന്നെ കോൺഗ്രസ് മനപ്പൂർവ്വം ഉപയോഗിക്കുകയായിരുന്നുവെന്നും എന്തിനാണ് തന്നെ ഇത്തരത്തിൽ ഉപയോഗിച്ചതെന്നും പ്രിയങ്ക മൗര്യ ചോദിക്കുന്നു.
വോട്ടർമാരെ സ്വാധീനിക്കാനായി ‘സ്ത്രീ ശാക്തീകരണം’ എന്നതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഇത്തവണത്തെ പ്രധാന അജണ്ട. 40 ശതമാനം സീറ്റ് സ്ത്രീകൾക്ക് നൽകുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. എന്നാൽ പ്രിയങ്കയുടെ വാഗ്ദാനങ്ങൾ വ്യാജമാണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇതോടെ പ്രിയങ്കയുടേയും കോൺഗ്രസിന്റേയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്.
Comments