കൊച്ചി: മരം തുരന്ന് ചെറിയ തരികളാക്കി ഭക്ഷണമാക്കുന്ന തരം കക്കയെ കണ്ടെത്തി കുസാറ്റ് ഗവേഷകർ. കിഴക്കൻ അറബിക്കടലിൽ നിന്നാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്. കുസാറ്റ് മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വകുപ്പുകളിലെ ഗവേഷകരായ ഡോ.പി.ആർ.ജയചന്ദ്രൻ, എം.ജിമ, ബ്രസീലിലെ സാവോപോളോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മാർസെൽ വെലാസ്കസ് എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. സൈലോഫാഗൈഡേ കുടുംബത്തിൽ പെടുന്ന ആഴക്കടൽ കക്കയാണിത്.
കുസാറ്റിലെ മറൈൻ സയൻസ് ഡീനും പരിസ്ഥിതി ഗവേഷകനുമായ പ്രൊഫ.ബിജോയ് നന്ദനോടുള്ള ആദരസൂചകമായി ‘ സൈലോഫാഗ നന്ദാനി’ എന്നാണ് ഈ കക്കയ്ക്ക് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. ആഴക്കടലിൽ വളരുന്ന ഇവയുടെ ജീവിത രീതികളെ കുറിച്ചുള്ള അറിവുകൾ പരിമിതമാണ്. സ്വന്തം തോട് കൊണ്ട് മരം തുരന്ന് ഊർജ്ജസ്രോതസ്സായി ഉപയോഗിക്കുകയാണ് ഇവ ചെയ്യുന്നതെന്നും ഗവേഷകർ വ്യക്തമാക്കി.
Comments