നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമല്ല പ്രൊഫഷന്റെ അടിസ്ഥാനത്തിലും വിവേചനം ഉണ്ടാകുന്നു . ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ചിത്രം. ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്
വീട്ടു ജോലിക്കാരികളും ഡ്രൈവറും ഡെലിവറി ബോയ്‌സും പ്രധാന ലിഫ്റ്റുകൾ ഉപയോഗിച്ചാൽ പിഴ ഈടാക്കുമെന്നാണ് ബോർഡിലെ അറിയിപ്പ് . നിർദേശം ലംഘിച്ച് ലിഫ്റ്റിൽ കയറിയാൽ 300 രൂപ പിഴയായി ഈടാക്കുമെന്നും പറയുന്നുണ്ട്.
ബോർഡിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിലെ പല തട്ടിലുള്ളവരിൽ നിന്നുയരുന്നത് . ഈ നിയമത്തെ “പരിഹാസ്യമായ വിവേചനപരം” എന്ന് വിളിക്കുന്നവരുമുണ്ട് . എന്നാൽ പകർച്ചവ്യാധി സമയത്ത് ഇത്തരം നടപടികൾ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
താമസക്കാർക്കും അപ്പാർട്ട്മെന്റിലെ അസോസിയേഷൻ ഭാരവാഹികൾക്കും നിയമങ്ങൾ ഉള്ളതുപോലെ, പുറത്ത് നിന്ന് കെട്ടിടത്തിലേക്ക് വരുന്ന ആളുകൾക്കും നിയമങ്ങളുണ്ടെന്നാണ് നിബന്ധനയുമായി ബന്ധപ്പെട്ട് അസോസിയേഷൻ അംഗങ്ങൾ പറയുന്നത്. ഡെലിവറി സ്റ്റാഫ്, വീട്ടുജോലിക്കാർ എന്നിവർ വാക്സിനേഷൻ എടുത്തിട്ടുണ്ടോയെന്ന് ഞങ്ങൾക്ക് അറിയില്ല. അതിനാൽ, അവർ ലിഫ്റ്റിൽ കയറിയാൽ അത് അണുവിമുക്തമാക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.
Comments