ലക്‌നൗ: ഹിന്ദു വംശഹത്യയ്‌ക്ക് പരസ്യമായി ആഹ്വാനം ചെയ്ത ഇസ്ലാമിക മതപുരോഹിതന്റെ പിന്തുണ സ്വീകരിച്ച് കോൺഗ്രസ്. ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ പാർട്ടി നേതാവും മതസ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങളിലൂടെ നിരന്തരം വിവാദത്തിലാകുകയും ചെയ്ത
മതപുരോഹിതൻ മൗലാന തൗഖീർ റാസ ഖാൻ ആണ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയെ പോലെ ഒരു പാർട്ടി അധികാരത്തിലെത്താൻ താൽപര്യമില്ലാത്തതുകൊണ്ടാണ് കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നതെന്നാണ് തൗഖീർ റാസ ഖാന്റെ വാദം.
കോൺഗ്രസിനെപ്പോലെ സമൂഹത്തെ സേവിക്കുന്ന പാർട്ടിയാണ് അധികാരത്തിലെത്തേണ്ടതെന്നും തൗഖീർ റാസ ഖാൻ പറയുന്നു. യുപിയിലെ ബറേലിയിൽ മുസ്ലീം സമൂഹത്തെ റാലിയിൽ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഹിന്ദു വംശഹത്യയ്‌ക്ക് തൗഖീർ റാസ ഖാൻ ആഹ്വാനം ചെയ്തത്. ഒരിക്കൽ തന്റെ സമൂഹത്തിലെ യുവാക്കൾ നിയമം കൈയ്യിലെടുത്താൽ ഹിന്ദുക്കൾക്ക് ഒളിക്കാൻ ഒരിടവും ഇന്ത്യയിൽ പിന്നെ ഉണ്ടാകില്ലെന്നായിരുന്നു ഇയാളുടെ വാക്കുകൾ.
യുപിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവുമൊത്ത് വാർത്താസമ്മേളനം നടത്തിയ തൗഖീർ റാസ ഖാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന പരസ്യമായ അഭ്യർത്ഥനയും നടത്തിയിരുന്നു.
ഹിന്ദുക്കളെ വിദ്വേഷത്തോടെ കാണുന്ന ഏറ്റവും പേയിളകിയവരെ കൂടെക്കൂട്ടാൻ സമാജ് വാദി പാർട്ടിയും കോൺഗ്രസും മത്സരിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഇമ്രാൻ മസൂദ് മുതൽ നഹീദ് ഹാസൻ വരെ ഈ പട്ടികയിൽ വരുമെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്ന തൗഖീർ റാസ ഖാനെ കോൺഗ്രസ് കൂടെക്കൂട്ടിയത് ഞെട്ടിച്ചുവെന്നായിരുന്നു ബിജെപി ദേശീയ വക്താവ് സാംപിത് പത്രയുടെ പ്രതികരണം. ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നവർക്ക് അഭയം നൽകാനുളള മത്സരമാണ് സമാജ് വാദി പാർട്ടിയും കോൺഗ്രസും നടത്തുന്നതെന്ന് സാംപിത് പത്ര കുറ്റപ്പെടുത്തി.
തുടർച്ചയായി രണ്ട് സമുദായങ്ങൾക്കുളളിൽ വർഗീയ വിദ്വേഷം അസ്ലാം ചൗധരിയെപ്പോലുളളവരെയാണ് അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി പ്രോത്സാഹിപ്പിക്കുന്നതെന്നും സാംപിത് പത്ര ചൂണ്ടിക്കാട്ടി.















