ജോഹന്നാസ്ബർഗിൽ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിനം ആതിഥേയർക്ക്. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ നിര ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4ന് 296 റൺസാണ് എടുത്തത്. മറുപടിയായി നിശ്ചിത 50 ഓവറിൽ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുക്കാനേ സാധിച്ചുള്ളു.
ദക്ഷിണാഫ്രക്കയ്‌ക്കായി റാസീ വാൻ ഡെർ ദ്യൂസെന്റെയും നായകൻ ബാവുമയുടേയും ഉജ്ജ്വല സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 96 പന്തിൽ 129 റൺസുമായി ദ്യൂസെൻ പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 204 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യക്കായി ബുംമ്ര രണ്ടു വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുൻനിരയിൽ ശിഖർ ധവാൻ(79), വിരാട് കോഹ്‌ലി(51) എന്നിവർ പോരാട്ടം പക്ഷെ മദ്ധ്യനിരയ്‌ക്ക് അതുപോലെ മുന്നോട്ട് കൊണ്ടുപോകാനാകാഞ്ഞത് വിനയായി. ഓപ്പണർ കെ.എൽ.രാഹുൽ(12) ഋഷഭ് പന്ത്(16), ശ്രേയസ്സ് അയ്യർ(17), വെങ്കടേശ് അയ്യർ(17) എന്നിവർ ചെറിയ സ്‌കോറിന് പുറത്തായത് ഇന്ത്യയുടെ ജയത്തിന് തടസ്സമായി. ദക്ഷിണാഫ്രിക്കൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യൻ നിരയെ പവലിയ നിലേക്ക് മടക്കിയത്.
Comments