മുംബൈ: ‘ബിജെപിക്കൊപ്പം 25 വർഷം പാഴാക്കി’ എന്ന ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തിന് മഹാരാഷ്‌ട്ര മുൻ മുഖ്യ മന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മറുപടി.
ഒരു കാലത്ത് ബി ജെ പി ഞങ്ങളുടെ നല്ല സുഹൃത്തുക്കൾ ആയിരുന്നു , സേനയാണ് ബി ജെ പിയെ വളർത്തിയത് .ബി ജെ പിക്കൊപ്പം ഉണ്ടായിരുന്ന 25 വർഷത്തെ സേനയുട സഖ്യം പാഴായെന്നും അതിൽ നിരാശയുണ്ടെന്നുമായിരുന്നു ,ഉദ്ധവ് താക്കറെയുടെ പ്രസ്താവന .
മഹാരാഷ്‌ട്രയിലെ ബിജെപി സേനാ സഖ്യത്തിന്റെ ചരിത്രത്തെ ഓർമ്മിപ്പിച്ചും , ബാൽ താക്കറെയുടെ ആശയത്തിൽ നിന്നും വ്യതി ചലിക്കുന്ന നിലവിലെ ശിവസേനയുടെ നിലപാടുകൾ ചൂണ്ടിക്കാട്ടിയും രൂക്ഷമായ ഭാഷയിൽ ആണ് ഫഡ്നാവിസ് ഇതിന് മറുപടി നൽകിയത് .
25 വർഷമായി ശിവസേന ബിജെപിക്കൊപ്പം സമയം പാഴാക്കിയെന്ന് പറയുന്ന ഉദ്ധവ് താക്കറെ ചരിത്രം മറക്കുകയാണെന്ന് ഫഡ്നാവിസ് കുറ്റപ്പെടുത്തി . 2012 വരെ സേന -ബിജെ പി സഖ്യത്തിന്റെ നേതാവായിരുന്നു ബാൽ താക്കറെ. ഉദ്ധവിന്റെ പരാമർശം, സഖ്യത്തിൽ തുടരാനുള്ള ബാലാസാഹെബിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് . ഫഡ്നാവിസ് പറഞ്ഞു
സേന നിലവിൽ വരുന്നതിന് മുമ്പ് തന്നെ ബിജെപിക്ക് ബിജെപിക്ക് കൗൺസിലർമാരും ,എംഎൽഎമാരും ഉണ്ടായിരുന്നു. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവസേന ബിജെപിയുടെ ചിഹ്നത്തിൽ മത്സരിച്ചിട്ടുണ്ട് .സേനയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന മനോഹർ ജോഷി അന്ന് ബി ജെ പി ചിഹ്നത്തിൽ ആണ് മത്സരിച്ചതെന്നും ഫഡ്നാവിസ് ഓർമ്മിപ്പിച്ചു .
ശിവസേന ബിജെപിക്കൊപ്പമായിരുന്നപ്പോൾ അവർ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തായിരുന്നു. ഇപ്പോൾ അവർ നാലാം സ്ഥാനത്താണ്. ഫഡ്നാവിസ് വ്യക്തമാക്കി .
രാമജന്മ ഭൂമി പ്രക്ഷോഭകാലത്ത് ബി ജെ പി പ്രവർത്തർ വെടിയുണ്ടകളും ലാത്തിച്ചാർജ്ജും ഏറ്റുവാങ്ങുമ്പോൾ കവല പ്രസംഗങ്ങളിൽ ഒതുങ്ങുകയായിരുന്നു സേനാ നേതാക്കൾ ,നരേന്ദ്ര മോദി ഇപ്പോൾ രാമക്ഷേത്രം സൃഷ്ടിക്കുകയാണെന്ന് അവർ മറക്കുന്നു, ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
“കല്യാൺ ദുർഗാദി കോട്ട, ഹാജി മലംഗ് ദർഗ എന്നിവയ്‌ക്കായി എന്ത് ചെയ്തുവെന്ന് ഉദ്ധവ് താക്കറെ മറുപടി നൽകണം. ഒസ്മാനാബാദിനെ ധാരാശിവ് എന്നോ ഔറംഗബാദിനെ സംഭാജി നഗർ എന്നോ പുനർനാമകരണം ചെയ്യാൻ ഉദ്ധവിന് സാധിച്ചിട്ടില്ല .ഉദ്ധവിന്റെ ഹിന്ദുത്വം കേവലം കടലാസ്സിൽ ഒതുങ്ങുകയാണ് . ഫഡ്നാവിസ് കുറ്റപ്പെടുത്തി .
ആർട്ടിക്കിൾ 370- റദ്ദാക്കലുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയ്‌ക്കു ഒരു നിലപാട് പോലും സ്വീകരിക്കാൻ സാധിച്ചിട്ടില്ല . ബാല സാഹേബ് താക്കറെയെ ബി ജെ പി വളരെയധികം ബഹുമാനിക്കുന്നുണ്ട് .എന്നാൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാലാസാഹെബ് താക്കറെയുടെ ജന്മദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല.
ഉദ്ധവ് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി .
Comments