യുഎഇയേയും സൗദി അറേബ്യയേയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈൽ ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ആക്രമണത്തിൽ യുഎസ്സും മറ്റു രാജ്യങ്ങളും അപലപിച്ചു. സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണണമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ്പ്രൈസ് എല്ലാ കക്ഷികോളോടും ആവശ്യപ്പെട്ടു.
യുഎഇയിലും സൗദി അറേബ്യയിലും ഹൂതി കൾ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണത്തെ അമേരിക്ക അപലപിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണണമെന്ന് അദ്ദേഹം എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
സംഘർഷങ്ങളെ ഈജിപിത്, ഹംഗറി, അർജൻലീന, ജോർദാൻ, ബഹറീൻ, കുവൈറ്റ്, തുടങ്ങിയ രാജ്യങ്ങളും അറബ് ഇന്റർ പാർലമെന്ററി യൂണിയനും അപലപിച്ചതായി യുഎഇ യിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ഹൂതി ആക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസിലെ യുഎഇ അംബാസിഡർ യൂസഫ് അൽ ഒതൈബ, യുഎസിലെ സൗദി അംബാസിഡർ റീമ ബിന്റ് ബന്ദർ എന്നിവരുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജയ്ക് സള്ളിവൻ പ്രത്യേക ചർച്ച നടത്തി.
പതിനായിരക്കണക്കിന് അമേരിക്കൻ പൗരൻമാർ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന യുഎഇ യുടേയും സൗദി അറേബ്യയുടേയും സുരക്ഷക്ക് എല്ലാ വിധ സഹായവും ജയ്ക്ക് സള്ളിവൻ വാഗ്ദാനം ചെയ്തു.
Comments