തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെന്ന് സംശയിക്കുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ദുരിതാശ്വാസ ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കട്ടിലിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ വലിയതുറ സ്വദേശി ഷിജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയുമായി നാലു വർഷം മുൻപ് വിവാഹിതയായ യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്ന തർക്കത്തെ തുടർന്ന് ഭർത്താവ് അകന്നു കഴിയുകയായിരുന്നു.ഗർഭിണിയാണെന്ന കാര്യം ക്യാമ്പിലെ മറ്റ് ആളുകളോട് മറച്ചു വച്ചു. പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കാൻ യുവതി ചികിത്സ തേടിയെന്നും സൂചനയുണ്ട്.മൃതദേഹം ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കിടയ്ക്കടിയിൽ സൂക്ഷിച്ചു. ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന.
സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments