ഇംഫാൽ: നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഭരണത്തിലേക്ക് ബി.ജെ.പി വീണ്ടുമെത്തുമെന്ന് അഭിപ്രായ സർവ്വേ. കോൺഗ്രസ്സ് രണ്ടാം സ്ഥാനം നിലനിർത്തുമെന്നുമാണ് സൂചന. ബി.ജെ.പി 37 സീറ്റുകളും കോൺഗ്രസ്സ് 17 സീറ്റുവരേയും നേടുമെന്നാണ് സർവ്വേ. മറ്റ് പാർട്ടികൾ 10 സീറ്റുകൾ പങ്കിട്ടെടുക്കുമെന്നുമാണ് അഭിപ്രായവോട്ടെടുപ്പിൽ കാണുന്ന തരംഗം. നിലവിൽ 21 സീറ്റാണ് ബിജെപിക്കുള്ളത്. കോൺഗ്രസ്സിന് 28 സീറ്റും. 47 സീറ്റുകളുമായി വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിടത്തുനിന്നാണ് കോൺഗ്രസ് 28 സീറ്റിലേക്ക് വീണത്. മണിപ്പൂരിൽ ഒരു സീറ്റുപോലുമില്ലാതിരുന്നിടത്തുനിന്നാണ് ബി.ജെ.പി 21 സീറ്റുകൾ പിടിച്ചത്. ഈ മുന്നേറ്റമാണ് ഇരട്ടി സീറ്റിലേക്ക് എത്താൻ പോകുന്നതെന്നാണ് സർവ്വേ.
പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ നടത്തിയ സർവ്വേകളിലാണ് ബി.ജെ.പിയുടെ കേന്ദ്രഭരണം മണിപ്പൂരിനെ സ്വാധീനിക്കുന്നതായി തെളിയുന്നത്. വികസന കാര്യത്തിൽ നിലവിലെ കേന്ദ്രസർക്കാറിനൊപ്പം നിൽക്കണമെന്നാണ് ഭൂരിപക്ഷം ജനങ്ങളും സർവ്വേയിൽ പറയുന്നത്.
ഫെബ്രുവരി 27നും മാർച്ച് 3നുമായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടക്കുന്നത്. 41ശതമാനം വോട്ട് നേടി ബി.ജെ.പി അധികാരത്തി ലെത്തുമെന്നാണ് സൂചന. മണിപ്പൂരിൽ സാമ്പത്തിക വിഷയങ്ങളാണ് പ്രധാനമായും ജനങ്ങൾ എടുത്തുപറയുന്നത്. എന്നാൽ കൊറോണകാലത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഒപ്പം നിൽക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസവും ജനങ്ങളിലുണ്ട്. തൊഴിൽ ഇല്ലായ്മയും പരിഹരിക്കപ്പെടുമെന്നാണ് സർവ്വേ പറയുന്നത്. ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാൻ ബി.ജെ.പി അധികാരത്തിൽ തുടരണമെന്നതാണ് പൊതു വികാരം. കേന്ദ്രസർക്കാർ സഹായങ്ങൾ മണിപ്പൂരിൽ വലിയ മാറ്റങ്ങളുണ്ടാക്കു ന്നുണ്ടെന്നുമാണ് വിലിരുത്തൽ.
മലയോര സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ കേന്ദ്രസർക്കാർ നൽകുന്ന പിന്തുണ ജനങ്ങൾ എടുത്തു പറയുന്നു. ദേശീയ പാത വികസനത്തിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്താനാകുന്നതിന്റെ ഗുണങ്ങളും ജനങ്ങൾ അനുഭവിക്കുന്നുണ്ട്. മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ എൻ.ബീരേൻ സിംഗിന് അനുകൂലമായ തരംഗമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കോൺഗ്രസ്സിന്റെ ഒക്‌റാം ഇബോബി സിംഗിനും എൻ.പി.പി ജോയ്കുമാർ സിംഗിനും കാര്യമായ പിന്തുണ ജനങ്ങൾക്കിടയിലില്ല.
Comments