ലക്നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫർനഗർ കലാപത്തിൽ നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതിന് കാരണം സമാജ് വാദി പാർട്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമാജ് വാദി പാർട്ടിയുടെ ചുവന്ന തൊപ്പി യഥാർത്ഥത്തിൽ നിരപരാധികളായ രാമഭക്തരുടെ രക്തം കൊണ്ടാണ് നിറം കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസാഫർനഗർ കലാപത്തിൽ 60-ലധികം ഹിന്ദുക്കൾ കൊല്ലപ്പെടുകയും 1500-ലധികം ഹിന്ദുക്കളെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇതാണ് സമാജ്വാദി പാർട്ടിയുടെ വ്യക്തിത്വമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ക്രിമിനലുകളെ മത്സരിപ്പിക്കാൻ എസ്പിയും ബിഎസ്പിയും തമ്മിൽ മത്സരമാണ്. ഇവർ എംഎൽഎമാരായാൽ അവർ പൂക്കളല്ല തോക്കുകളാണ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് സമാജ് വാദി പാർട്ടി ഭരണത്തിലിരുന്നപ്പോൾ സ്ത്രീകൾ സുരക്ഷിതരല്ലായിരുന്നുവെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.മുൻപ് സ്ത്രീസുരക്ഷ അപകടത്തിലായതിനാൽ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനാകാത്ത വിധം ബുദ്ധിമുട്ടിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിലേക്കും ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്
Comments