തായ്‌പേയ്: അമേരിക്കയ്‌ക്കെതിരെ ചൈനയുടെ ശക്തമായ ആരോപണം നിലനിൽക്കേ തായ്‌വാന് പൂർണ്ണപിന്തുണയുമായി പാരലമെന്റ് സ്പീക്കർ നാൻസി പെലോസി. തായ് വാൻ ലോകത്തെ എല്ലാ രാജ്യങ്ങളേയും പോലെ സ്വയം ഭരണാധികാരത്തോടെ പ്രവർത്തിക്കുകയാണ്. അതിനാൽ തന്നെ ലോകാരോഗ്യ സംഘടനയിലടക്കം തായ്വാന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും എല്ലാ ലോകവേദികളിലും തായ്വാൻ പങ്കെടുക്കാൻ അമേരിക്കയുടെ പിന്തുണ യുണ്ടെന്നും പെലോസി വ്യക്തമാക്കി.
തായ്‌വാന്റെ പ്രതിനിധി അമേരിക്കയിൽ നാൻസി പെലോസിയുമായി കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാമ് അമേരിക്കൻ ജനപ്രതിനിധി സഭയുടെ നയം പെലോസി വ്യക്തമാക്കിയത്. ചൈന യുദ്ധഭീതി സൃഷ്ടിച്ചുകൊണ്ട് നടത്തുന്ന പ്രകോപനങ്ങളേയും പെലോസി അടക്കമുള്ള പ്രതിനിധികൾ രണ്ടുവർഷങ്ങളായി ശക്തമായി എതിർക്കുകയാണ്.
തായ് വാൻ കൊറോണ കാലത്ത് ചൈനയ്‌ക്കെതിരെ വുഹാനിലെ വൈറസ് ബാധയുടെ തെളിവ് നിരത്തിയതുമുതലാണ് ബീജിംഗ് കടുത്ത ശത്രുത പ്രകടിപ്പിച്ച് തുടങ്ങിയത്. തുടർന്ന് അമേരിക്കയുടെ നിരന്തരം ഇടപെടലിനെ തുടർന്ന് ലോകാരോഗ്യസംഘടനയിലും തായ് വാനെ പ്രത്യേക രാജ്യമായി പരിഗണിച്ചതും ചൈനക്ക് കനത്ത പ്രഹരമായി. അമേരിക്കക്കെതിരേയും തായ്‌വാനെ സഹായിക്കുന്നതിന്റെ പേരിൽ ശക്തമായ ഭീഷണിയാണ് ചൈന മുഴക്കുന്നത്.
നിലവിൽ പ്രതിരോധ വാണിജ്യമേഖലയിൽ അമേരിക്കയുടെ ശക്തമായ തണലിലാണ് തായ് വാൻ. പസഫിക്കിലെ സൈനിക വ്യൂഹമാണ് അമേരിക്ക തായ് വാനെ സംരക്ഷിക്കാനായി നൽകിയിട്ടുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനുമടങ്ങുന്ന ക്വാഡ് സഖ്യത്തിന്റെ കരുത്തും തായ് വാന് തണലായി മാറിരിക്കുകയാണ്.
Comments