ന്യൂഡൽഹി: ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം ഏറെ ശ്രദ്ധേയമാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ സാധാരണ ക്കാരന്റെ ജീവിതത്തിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാ റിനായെന്നും രാംനാഥ് കോവിന്ദ് എടുത്തുപറഞ്ഞു. നയപ്രഖ്യാപന പ്രസംഗ ത്തിലാണ് രാഷ്‌ട്രപതി ആരോഗ്യരംഗത്തെ കേന്ദ്രസർക്കാർ പദ്ധതികളെ എടുത്തുപരാമർശിച്ചത്.
64000 കോടിരൂപയുടെ നീക്കിയിരുപ്പുമായി തുടങ്ങിയ ആരോഗ്യരക്ഷാ പദ്ധതി കൊറോണ കാലത്ത് വലിയ ഗുണമായി. അതിലൂടെ നിരവധി മേഖലകളിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താനായി. എല്ലാ സംസ്ഥാനങ്ങളിലും ഭാവി ആരോഗ്യമേഖലയുടെ വികസനം ഇത് ഉറപ്പാക്കിയെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
80,000 ത്തിലധികം ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ വഴിയാണ് ജനങ്ങളിലേക്ക് സേവനം എത്തിക്കുന്നത്. ആയുഷ്മാൻ കാർഡ് വഴി സാധാരണക്കാരന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും സഹായം ലഭിക്കുമെന്നത് ആരോഗ്യരംഗത്തെ മുന്നേറ്റത്തിന്റെ ലക്ഷണമാണെന്നും രാഷ്‌ട്രപതി വിശദീകരിച്ചു.
രാജ്യത്ത് 8000 ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ സാധാരണക്കാരന് അവശ്യ മരുന്നുകൾ വിലക്കുറവിൽ ലഭിക്കാൻ തുടങ്ങിയത് നേട്ടമായി. ചികിത്സാ ചിലവ് വളരെയധികം കുറഞ്ഞത് ദൈനംദിന ജീവിതത്തിൽ സാധാരണക്കാരനും ദരിദ്രജനവിഭാഗത്തിനും ഏറെ ആശ്വാസമായെന്നും രാഷ്‌ട്രപതി പറഞ്ഞു.
ചികിത്സാ രംഗത്ത് ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ആയുർവ്വേദ-പരമ്പരാഗത രീതികൾ കൊറോണകാലത്ത് ഏറെ ജനകീയമായിക്കഴിഞ്ഞു. യോഗയും ആയുർവ്വേദവും നിത്യജീവിതത്തിന്റെ ഭാഗമായി. 2014ൽ 6600 കോടിയുടെ ആയുഷ് വിഭാഗത്തിലെ മരുന്ന് നിർമ്മാണം ഇന്ന് 11,000 കോടിയായി വർദ്ധിച്ചി രിക്കുന്നു. ലോകാരോഗ്യസംഘടനയുടെ മാർഗ്ഗദർശന പ്രകാരമുള്ള ലോകത്തിലെ ആദ്യത്തെ പരമ്പരാഗത ചികിത്സകളുടെ ആഗോള ഗവേഷണ നിർമ്മാണ ചികിത്സാകേന്ദ്രമായി ഇന്ത്യമാറുകയാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
Comments