കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ടമെന്റിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ഫ്‌ലാറ്റിൽ ഗൂഢാലോചന നടന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കുകയാണ്. കൂടാതെ, ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈൽ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ചും ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.
ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്വേഷണം സംഘം ആവശ്യപ്പെട്ട ഫോണുകൾ മുഴുവൻ ദിലീപ് ഹാജരാക്കിയില്ല. ഇത് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെതിന്റെ തെളിവാണ്. അതിനാൽ വിശദമായ അന്വേഷണത്തിന് ദിലീപിനെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ജാമ്യം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്നത് നിർണ്ണായകമെന്ന് ദിലീപിനോട് കോടതി പറഞ്ഞു.
Comments