ചണ്ഡീഗണ്ഡ്: പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിംഗ് ഛന്നിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവ് ബിക്രം മജീതിയ. ഛന്നിയ്‌ക്ക് മരുമകൻ ഭുപീന്ദർ സിംഗ് ഹണിയിലും പണത്തിലും മാത്രമാണ് ശ്രദ്ധയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ന് മരുമകനാണ് പിടിയിലായത്. അടുത്ത ഊഴം ഛന്നിയുടേതാണെന്ന് മജീതിയ കൂട്ടിച്ചേർത്തു.
ഇന്ന് കള്ളപ്പണം വെളുപ്പിൽകേസിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകൻ ഭുപീന്ദർ സിംഗ് ഹണിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ അനധികൃതമണൽഖനന പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ പത്ത് കോടി രൂപ പിടിച്ചെടുത്തിരുന്നു.
റെയ്ഡിൽ പിടിച്ചെടുത്ത 10 കോടി രൂപയും 21 ലക്ഷം വിലമതിക്കുന്ന സ്വർണാഭരണങ്ങളും 12 ലക്ഷം വിലമതിക്കുന്ന റോളക്സ് വാച്ചും ഭുപീന്ദറിന്റെയും കൂട്ടാളികളുടേതുമാണെന്ന് കണ്ടെത്തി. തുടർന്ന് പണത്തിന്റെ ഉറവിടം സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും ഭുപീന്ദർ സിംഗ് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനും അനധികൃത മണലെടുപ്പ് നടത്താനും ഭുപീന്ദർ സിംഗ് ഷെൽ കമ്പനികളെ കൂട്ടുപിടിച്ചെന്നാണ് കേസ്.
അതേ സമയം ഭുപീന്ദറിന്റെ അറസ്റ്റിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണെന്നാണ് ഛന്നിയുടെ വാദം. മരുമകൻ കുറ്റക്കാരനല്ലെന്നും കെട്ടിചമച്ച കേസാണിതെന്നും ഛന്നി പത്രസമ്മേളനത്തിൽ പറഞ്ഞു.
Comments