ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിയ്‌ക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസഡറെ വിളിച്ചുവരുത്തി താക്കീത് നൽകി. ഹ്യൂണ്ടായി പാകിസ്താൻ നടത്തിയ അസ്വീകാര്യമായ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇന്ത്യ ശക്തമായ അതൃപ്തി അറിയിച്ചു. ഹ്യൂണ്ടായി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു.
ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസിഡർ ചുങ് ഇയു യോഗ് വിദേകാര്യമന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. ഹ്യുണ്ടായിയുടെ പേരിൽ നടന്ന അനൗദ്യോഗിക പ്രവർത്തനം കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങേയറ്റം പശ്ചാത്തപിക്കുന്നുവെന്നാണ് ചുങ് ഇയു യോഗ് അറിയിച്ചു.
വിഷയത്തിൽ ആത്മാർത്ഥമായി മാപ്പ് പറയാൻ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. കശ്മീർ ഐക്യദാർഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യൻ പ്രദേശം വേർപെടുത്താൻ ശ്രമിക്കുന്ന പോസ്റ്റ് ഹ്യൂണ്ടായി ഷെയർ ചെയ്തത്. ‘കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നമുക്ക് ഓർമ്മിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണ നൽകാം’ എന്നായിരുന്നു പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റ്.
പിന്നാലെ #BoycottHyundai ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയും ഹ്യൂണ്ടായി പോസ്റ്റ് പിൻവലിക്കുകയുമായിരുന്നു. വിഷയം ഹ്യൂണ്ടായിയുടെ വിപണനത്തേയും ബാധിച്ചതോടെ മാപ്പപേക്ഷിച്ച് ഹ്യൂണ്ടായി എത്തിയിരുന്നു. രണ്ട് തവണയാണ് ഹ്യൂണ്ടായി ഖേദപ്രകടനം നടത്തിയെത്തിയത്. ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഉണ്ടായത്. അന്ന് മുതൽ ട്വിറ്ററിൽ #BoycottHyundai ഹാഷ്ടാഗുകൾ ട്രെൻഡിങ്ങിലാണ്. ഹ്യൂണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.
India issues strong statement against Hyundai Pakistan. Indian Government conveys strong displeasure of the Government on the unacceptable social media post by Hyundai Pakistan after summoning Ambassador of South Korea to India. India expect company to take appropriate action. pic.twitter.com/FUpQn4tgax
— Aditya Raj Kaul (@AdityaRajKaul) February 8, 2022
Comments