കൊച്ചി: ലോകായുക്ത ഓർഡിനൻസിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും. കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും പൊതു പ്രവർത്തകുമാനായ ആർഎസ് ശശി കുമാർ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് ഓർഡിനനൻസ് എന്നും സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനനൻസ് കൊണ്ട് വരുന്നത് ലോകായുക്തയെ ദുർബലമാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ഏതിർ കക്ഷികളാക്കിയുള്ള തന്റെ പരാതി ലോകായുക്തയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ തിരക്കിട്ട് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തതെന്ന് ഹർജിയിൽ പറയുന്നു.
നീതി പീഠത്തിന്റെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനും പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്താനും വഴിയൊരുക്കുന്നതാണ് ഭേദഗതിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.















