തിരുവനന്തപുരം: തിരുവനന്തപുരം പിരപ്പൻകോട് രാജ്യാന്തര നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്ന് റാഗിങ് നേരിടേണ്ടി വന്നതായി പരാതി.ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരിശീലന കേന്ദ്രത്തിൽ ക്രൂരമായ റാഗിങിന് ഇരയായത്. റാഗിങിനെ തുടർന്ന് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണു.
വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചതായി കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. സംഭവത്തിൽ പരാതിയുമായി അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാർത്ഥിനിയുടെ അമ്മ ആരോപിച്ചു.
ഹോസ്റ്റലിൽ നടക്കുന്ന മറ്റ് കാര്യങ്ങൾ മകൾ അറിയിച്ചിരുന്നുവെന്നും ഇത് മനസിലാക്കിയ മറ്റ് വിദ്യാർത്ഥികളും ഹോസ്റ്റൽ വാർഡനും മകളെ മാനസികപീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് ഫോൺ കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ബോധരഹിതയായി വീണതെന്ന് അമ്മ ആരോപിച്ചു.
ദേശീയതലത്തിൽ നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചാണ് പരിശീലന കേന്ദ്രത്തിലെത്തിയതെന്നും ആ സ്വപ്‌നമാണ് റാഗിങിലൂടെ തല്ലി തകർത്തതെന്നും 12 കാരി ആരോപിച്ചു.
Comments