ബംഗളൂരു : കർണാടകയിൽ ഹിജാബിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട ആക്രമ സംഭവങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ- പോപ്പുലർഫ്രണ്ടാണെന്ന് ഹിന്ദു ജഗ്രനാ വേദിക് (എച്ച്ജെവി) . പോപ്പുലർഫ്രണ്ടിന്റെയും, മറ്റ് ഇസ്ലാമിക സംഘടനകളുടെയും ഗൂഢാലോചനയാണെന്ന എച്ച്ജെവി ഉടുപ്പി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് നായിക് പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബോ മതം വ്യക്തമാക്കുന്ന മറ്റ് ചിഹ്നങ്ങളോ എച്ച്ജെവി അനുവദിക്കില്ല. നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ പോപ്പുലർഫ്രണ്ടാണ്. കോളേജ് വിദ്യാർത്ഥിനികൾക്ക് പോപ്പുലർഫ്രണ്ട് പ്രവർത്തകർ പരിശീലനം നൽകിയിട്ടുണ്ട്. മുസ്ലീങ്ങളെ മറ്റ് വിഭാഗങ്ങളിൽ നിന്നും വേർതിരിക്കാനാണ് എസ്ഡിപിഐയുടെ ശ്രമം. മുസ്ലീം വോട്ടുകൾ വർദ്ധിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇതെല്ലാം ഒന്നും മിണ്ടാതെ അനുവദിച്ചു കൊടുക്കാനാകില്ല. ഇന്ന് അവർ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്. നാളെ ജീവിക്കാൻ പ്രത്യേകം സ്ഥലം വേണമെന്ന് ആവശ്യപ്പെടുമെന്നും നായിക് കൂട്ടിച്ചേർത്തു.
സ്കൂളുകളിൽ ഹിജാബോ, കാവി ഷാളോ അനുവദിക്കരുത് എന്നാണ് തങ്ങളുടെ നിലപാട്. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിൽ തങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല. എന്നാൽ ക്ലാസുകളിൽ ഇത് അനുവദിക്കാനാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുകളാണ് ധരിക്കേണ്ടത്. എല്ലാ വിദ്യാർത്ഥികളും തുല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments