കൊച്ചി: ഐഎൻഎസ് വിക്രാന്ത് ലക്ഷ്യമിട്ടുള്ള ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. മൂന്ന് നാവികസേന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു. എൻഐഎ, എടിഎസ്, ഐബി വിഭാഗങ്ങളാണ് ചോദ്യം ചെയ്യുന്നത്. ബോംബ് ഭീഷണിയിൽ പ്രധാന തെളിവുകൾ ലഭിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മാണത്തിലിരിക്കുന്ന ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് നശിപ്പിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.
ജീവനക്കാർക്ക് ഇമെയിൽ വഴി കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട പരീക്ഷണങ്ങൾക്ക് ശേഷം അന്തിമ മിനിക്കുപണികളാണ് നിലവിൽ നടക്കുന്നത്. ഇതിനിടെയായിരുന്നു ബോംബിട്ട് തകർക്കുമെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കപ്പൽശാല നൽകിയ പരാതിയിൽ കൊച്ചി സൗത്ത് പോലീസ് ഐടി നിയമപ്രകാരം കേസെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments