തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്കെതിരെ ആരോപണങ്ങളുമായി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും. ഇവരുടെ ജോലി സ്ഥിരപ്പെടുത്താൻ സമരത്തിനിറങ്ങിയ നേതാവ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ നിലപാട് മാറ്റി എന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന ആരോപണം. വി.ശിവൻകുട്ടിയുടെ നിലപാടിനെതിരെ സമരം ചെയ്യുകയാണ് പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും.
2012ന് മുൻപ് നിയമിതരായവരെ സ്ഥിരപ്പെടുത്താനാകില്ലന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. സംസ്ഥാനത്തെ 8000ഓളം എയിഡഡ് സ്‌കൂൾ പ്രീപൈമറി അദ്ധ്യാപകരാണ് ന്യായമായ വേതനത്തിനും ജോലിസ്ഥിരപ്പെടുത്താനുമായി സമരരംഗത്തുള്ളത്. തുല്യ ജോലിക്ക് തുല്യവേതനം എന്ന ആവശ്യമാണ് പ്രധാനമായും എയിഡഡ് പ്രീപ്രൈമറി സ്‌കൂ അദ്ധ്യാപകരും ആയമാരും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ 20 വർഷത്തിലധികമായി ഈ മേഖലയിൽ ജോലിചെയ്യുന്നവരെ സ്ഥിരപെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപെട്ടിരുന്നെങ്കിലും 2012 നു മുമ്പ് നിയമിതരായവരെ ആരെയും സ്ഥിരപെടുത്താനാകില്ലന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കൊറോണയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടച്ചതിൽ പിന്നെ എയിഡഡ് പ്രീപൈമറി സ്‌കൂൾ അദ്ധ്യാപകർ കടുത്ത ബുദ്ധിമുട്ടിലാണ്. വരുമാനം തീർത്തും നിലച്ചു. മാത്രമല്ല സ്വന്തം ചിലവിൽ ഫോൺ ചാർജ് ചെയ്ത് ഓൺലൈൻ ക്ലാസുകൾ എടുക്കുകയും ചെയ്യണം. നിയമപരമായും പ്രതിഷേധത്തിലൂടെയും അർഹമായ ആനുകൂല്യം നേടി എടുക്കനായി പോരാട്ടം തുടരുമെന്നും അദ്ധ്യാപകർ പറയുന്നു.
Comments