ദുബായ് : ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് ലോകത്തിലെ തന്ന ഏറ്റവും വലിയ ഭക്ഷ്യ പാനീയമേളയായ ഗൾഫ് ഫുഡ്. ദുബായ് വേൾഡ് ട്രേഡ് സെൻററിലാണ് ഇന്ത്യയടക്കം 200 രാജ്യങ്ങളിൽ നിന്നുള്ള 5000-ത്തിലധികം കമ്പനികൾ ഗൾഫ് ഫുഡിന്റെ ഭാഗമാകുന്നത്. പ്രദർശനവും വിൽപ്പനയും മാത്രമല്ല, നിക്ഷേപ സാധ്യതകളും തുറന്നിടുകയാണ് ഗൾഫ് ഫുഡ്.
ലോകത്തിലെ എല്ലാ രുചികളും ഒരുമിക്കുന്ന ഇടമാണ് ദുബായ് വേദിയായ ഗൾഫ് ഫുഡ്. ഇന്ത്യ അടക്കം 200ൽ അധികം രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ പാനീയമേള യിൽ. ഗൾഫ് ഫുഡിന്റെ ഇരുപത്തി ആറാം പതിപ്പിനാണ് ദുബായ് സാക്ഷിയാകുന്നത്. .വിവിധസംസ്കാരങ്ങളിലെ ഭക്ഷണങ്ങൾ, ഭക്ഷണരീതികൾ, ഭക്ഷ്യ വ്യവസായം, സാങ്കേതിക വിദ്യകൾ, ഉൽപ്പാദന വിതരണ രീതികൾ തുടങ്ങിയവയുടെ ഭാഗമാകാനും പരിചയപ്പെടാനും അവസരം ഒരുക്കി വേൾഡ് ട്രേഡ് സെൻററിലാണ് ഇന്ത്യയടക്കം 200 രാജ്യങ്ങളിൽനിന്നുള്ള 5000-ത്തിലധികം കമ്പനികൾ ഗൾഫ് ഫുഡിന്റെ ഭാഗമാകുന്നത്.
പുതിയ വിപണികൾ കണ്ടെത്താനും വ്യവസായ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനും പ്രദർശനം സഹായകരമാണ്.
കൂടുതൽ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവയുമായി സഹകരിക്കാനും വ്യവസായ സാധ്യതകൾ മെച്ചപ്പെടുത്താനും ഗൾഫ് ഫുഡ് അവസരമൊരുക്കുന്നു.
ഉപഭോക്താക്കളെ അടുത്തു കണ്ട്, ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനാകുമെന്നതാണ് ഗൾഫ് ഫുഡിന്റെ വലിയ പ്രത്യേകതകളിലൊന്ന്. വിവിധതരം പാനീയങ്ങൾ, പഴം പച്ചക്കറികൾ, ഡയറി ഉത്പന്നങ്ങൾ, മാംസം, ധാന്യങ്ങൾ, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങൾ എന്നിവ പല വിഭാഗങ്ങളായി ഗൾഫ് ഫുഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വ്യക്തികൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഗൾഫ് ഫുഡിലെ ഉപഭോക്താക്കളാണ്.
Comments